കേരളത്തില്‍ ഇരുമുന്നണികളെയും നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി. കാലങ്ങളായി ജനങ്ങളെ ഇവർ വൈകാരിക അടിമകളാക്കി വെച്ചിരിക്കുകയാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. ബത്തേരിയില്‍ സി.കെ ജാനുവിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കവെയായിരുന്നു നടന്റെ അഭിപ്രായപ്രകടനം.
ഹെലിക്കോപ്റ്ററിലായിരുന്നു താരം പ്രചരണത്തിന് എത്തിയത്. പിന്നീട് റോഡ്മാര്‍ഗം സുരേഷ് ഗോപി സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയത്. വോട്ട് ചോദിക്കുന്നതിനൊപ്പം, എന്‍.ഡി.എയില്‍ നിന്നും ദളിത് വിരുദ്ധ സമീപനം ഉണ്ടായാല്‍ മുന്നണിക്കകത്ത് നിന്ന് തന്നെ എതിര്‍ക്കുമെന്ന സി.കെ ജാനുവിന്റെ നിലപാടിന് താരം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് ആദ്യമായല്ല സുരേഷ് ഗോപി സംസ്ഥാനസർക്കാരിനെ വിമർശിക്കുന്നത്. തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്ന് സുരേഷ് ഗോപി എം.പി. അടിമാലിയില്‍ നടന്ന പ്രചാരണറാലിയിൽ പറഞ്ഞിരുന്നു. വിഴിഞ്ഞം പദ്ധതിയായാലും ഗോത്രവര്‍ഗങ്ങളുടെ വികസനമായാലും ശരി പ്രകൃതിയെ നശിപ്പിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ വികസനം നടപ്പിലാക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. അങ്ങനെയുള്ളവ തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.