Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിൽ നിന്ന് തിരിച്ചു കിട്ടിയ മകനെപ്പറ്റി കനിഹ

kaniha-son

മകൻ ഋഷിയെ അത്ഭുതബാലനെന്നാണ് കനിഹ വിശേഷിപ്പിക്കുന്നത്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു ഋഷിക്ക്. പ്രാർഥനകളുടെ ഫലമായാണ് ഋഷിയെ കനിഹയ്ക്ക് തിരികെകിട്ടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കനിഹ ഈ അനുഭവം പങ്കുവച്ചത്.

കനിഹ പറയുന്നു–

അവൻ ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി. അമേരിക്കയിലെ ആശുപത്രിയിലായിരുന്നു പ്രസവം. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞ്.

Sizzling Kaniha in Vanitha Cover Shoot Video

തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്.

വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ. പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്.

ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ. ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയിൽ.

kaniha-husband

സൂചികുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല, ആ കുഞ്ഞു ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് (ഋഷിയുടെ ഉടുപ്പ് ഊരിയപ്പോൾ പൊക്കിൾ മുതൽ നെഞ്ച് വരെ നീളത്തിൽ തുന്നിച്ചേർത്തതിന്റെ പാട്. അതു കാട്ടുമ്പോൾ അമ്മ എന്താ ഈ ചെയ്യുന്നതെന്ന ഭാവത്തിൽ നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു അവൻ.)

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–