പട്ടം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധനുഷിനെ ഇപ്പോൾ സിനിമയിൽ എടുത്ത അവസ്ഥയാണ്. നാട്ടിലെ താരം. കൊച്ചുനാളുമുതലേ തികഞ്ഞ ഇളയ ദളപതി വിജയുടെ ഫാനാണ് ധനുഷിനെ ഭാഗ്യദേവത പുലി ഭാവത്തിലാണ് കടാക്ഷിച്ചത്.
കഥ ഇങ്ങനെ: മകന്റെ വിജയ് ഭ്രാന്ത് കണ്ടിട്ട് ഒരു സംഗീതജ്ഞൻ കൂടിയായ ധനുഷിന്റെ അച്ഛൻ ഊട്ടുക്കുഴിയിൽ ജോയി ഒരു ആൽബം ചെയ്തു. വിജയുടെ ജന്മദിനത്തിന് പ്രത്യേകമായി ‘എല്ലാ പരിസും ’ എന്ന പേരിൽ ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരു വിഡിയോ ആൽബം. തീർന്നില്ല, വിജയുടെ ഇതുവരെ വെള്ളിത്തിരയിൽ ഇറങ്ങിയ എല്ലാ സിനിമാ പേരുകളും കോർത്തിണക്കിക്കൊണ്ട് വീണ്ടും ഒരാൽബം ചെയ്തു. ‘എല്ലാ പടവും’ എന്ന പേരിൽ ചെയ്ത ആൽമ്പത്തിന്റെ സംഗീതവും നിർമാതാവും ജോയി തന്നെയായിരുന്നു.
ജോയി ചെയ്ത ആൽബം സിനിമാ നിർമാതാവായ ഷിബു തമിൻസ് കാണ്ടു. തുടർന്ന് വിജയുടെ ഏറ്റവും പുതിയ ചിത്രമായ പുലിയുടെ നിർമാതാവു കൂടിയായ ഷിബു, ജോയിക്കും കുടുബത്തിനും വിജയിനെ കാണാനുള്ള വഴിയൊരുക്കി. കഴഞ്ഞ മാസം 15ന് ചെന്നൈ മഹാബലിപുരത്ത് പുലിയുടെ ഓഡിയോ റിലീസിങിന്റെ സെറ്റിൽ ജോയിക്കും കുടുംബത്തിനും ഇളയ ദളപതിയെ കണ്ടു.
പുലിയെ കാണാൻ കുട്ടി ധനുഷ് എത്തി. പുലി തോളത്ത് തട്ടി ഓൾ ദി ബെസ്റ്റ് കൊടുത്തു. പുലിക്കൊപ്പം ഡാൻസ് കളിക്കണമെന്നാഗ്രഹം പറഞ്ഞു കുട്ടി ധനുഷ് തിരികെപ്പോന്നു.‘‘ കാഴ്ചയിൽ കൊച്ചുപയ്യനെന്നേ തോന്നൂ. കുട്ടിത്തം വിട്ടുമാറാത്ത നോട്ടവും ചിരിയും. അറുത്തുമുറിയാത്ത നല്ല ഒന്നാന്തരം തമിഴ്. ’’ കുട്ടി ധനുഷ് തന്റെ അനുഭവം പങ്കുവെച്ചു. ആൽബം ഇഷ്‌ടപ്പെട്ടുവെന്നും കുട്ടികളുടെ കലാവാസനകൾ വളർത്തണമെന്നും വിജയ് പറഞ്ഞതായി കുട്ടി ധനുഷ് ഓർമിച്ചു.
വിജയ് ആൽബം യൂട്ടൂബിൽ ഇതുവരെ അയ്യായിരത്തോളം ആളുകൾ കണ്ടു കഴിഞ്ഞു. പുലി സിനിമ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകായണ് ധനുഷും കുടുംബവും. ധനുഷിന്റെ പെങ്ങൾ പൂജ ജെ.പി, അമ്മ പൂർണിമ.