അരുവിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി എം വിജയകുമാർ സൂപ്പർ താരം മമ്മൂട്ടിയുടെ പിന്തുണ തേടിയെത്തിയത് കൗതുകമായി.ഷൂട്ടിങ്ങിനായി തലസ്ഥാനത്തുള്ള മമ്മൂട്ടിയെ ഹോട്ടലിലെത്തി വിജയകുമാർ രാവിലെ കാണുകയായിരുന്നു.സി പി എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, പാളയം ഏരിയ സെക്രട്ടറി എ എ റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിജയകുമാർ തന്റെ പഴയ സുഹൃത്താണ് എന്നു കൂടിക്കാഴ്ചയ്ക്കുശേഷം മമ്മൂട്ടി പറഞ്ഞു.
അരുവിക്കരയിലെ കാര്യങ്ങളൊക്കെ ജനങ്ങളുടെ കയ്യിലാണ്. 87 ൽ താൻ ആദ്യമായി മൽസരിക്കുമ്പോഴും മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിച്ചിരുന്നു എന്നു വിജയകുമാർ പറഞ്ഞു. ജയിലിൽ പോയാണ് മമ്മൂട്ടിയെ കണ്ടത് എന്നു വിജയകുമാർ പറഞ്ഞപ്പോൾ താൻ ജയിലൊന്നും പോയിട്ടില്ല എന്ന താരത്തിന്റെ പ്രതികരണം ചിരിപടർത്തി. ഷൂട്ടിങ് ജയിലിലായതുകൊണ്ടായിരുന്നു അത് എന്നു വിജയകുമാർ വിശദീകരിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.