മമ്മൂട്ടി വീണ്ടും അച്ചായൻ വേഷത്തിലെത്തുന്ന ചിത്രമാണ് തോപ്പിൽ ജോപ്പൻ. ജോണി ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററും ടീസറും ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.
തോപ്പില്‍ ജോപ്പന്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന സിനിമയാണെന്ന് മമ്മൂട്ടി പറയുന്നു. ‘പേര് കേട്ടത് കൊണ്ടും പോസ്റ്ററില്‍ എഴുതിവച്ചത് കണ്ടും തെറ്റിദ്ധരിക്കേണ്ട. തോപ്പില്‍ ജോപ്പന്‍ കാണാന്‍ കുടുംബത്തോടെ വരാം. കുടുംബത്തില്‍ കയറ്റാന്‍ കെള്ളാവുന്ന ആളാണ് ജോപ്പന്‍. സിനിമ ആയത് കൊണ്ട് കുറ്റവും കുറവുമൊക്കെ കണ്ടെത്താന്‍ പറ്റും. എല്ലാവര്‍ക്കും എല്ലാ രുചികളും ഉണ്ടാകണമെന്നില്ല. കാരണം എല്ലാവരുടെയും നാവിന്റെ രുചി വെവ്വേറെയാണ്. ചിലര്‍ക്ക് ഉപ്പ് ഉണ്ടെങ്കില്‍ ഇല്ലെന്ന് തോന്നും, ചിലര്‍ക്ക് ഉപ്പു കൂടുതലായാലും കുഴപ്പമാകില്ല. മമ്മൂട്ടി പറഞ്ഞു.
തോപ്പിൽ ജോപ്പൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്. നടൻ ജയറാം, മേജർ രവി തുടങ്ങിയവർ ചടങ്ങിലെത്തിയിരുന്നു. തോപ്പില്‍ ജോപ്പന്‍ എന്ന പേര് തരക്കേടില്ലല്ലോ എന്ന് വേദിയിലുള്ള ജയറാമിനോട് മമ്മൂട്ടി ചോദിച്ചപ്പോള്‍ മാസ് ടൈറ്റില്‍ അല്ലേ എന്നായിരുന്നു ജയറാമിന്റെ മറുപടി. അങ്ങനെങ്കില്‍ സംഗതി കൊലമാസ്സ് ആയിരിക്കട്ടെ എന്നും മമ്മൂട്ടി കൂട്ടിചേർത്തു.
ഈ സിനിമയിൽ നിന്നും ആരാധകർ ഒരു പാട് പ്രതീക്ഷിക്കുന്നുണ്ടെന്നും അതാണ് ഒരു പേടിയെന്നും തമാശ രൂപേണ മമ്മൂട്ടി പറഞ്ഞു. അമ്പത് ശതമാനം ലവ് അമ്പത് ശതമാനം ആല്‍ക്കഹോളുമാണ് ജോപ്പന്റെ പ്രത്യേകതയെങ്കിലും സിനിമയില്‍ മദ്യപിക്കുന്ന സീനൊന്നുമില്ലെന്നും ഇടക്കിടെ ഒരു കുപ്പിയും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്നതേ ഉള്ളൂവെന്നും മമ്മൂട്ടി വ്യക്തമാക്കി.