ആരോഗ്യപ്രവർത്തകർക്ക് ‘ഹൃദയപൂർവം’; ഹ്രസ്വചിത്രം
Mail This Article
കോവിഡ് പ്രതിസന്ധികൾക്കിടയിൽ ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്ന ഹ്രസ്വചിത്രമാണ് ഹൃദയപൂർവം. ഏറെ ഹൃദയ സ്പർശിയായ ഈ ഹ്രസ്വചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അയർലൻഡ് മലയാളിയായ ദിബു മാത്യു ആണ്.
‘നമുക്കറിയാം പകർച്ചവ്യാധികളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ മാലാഖമാർ എന്ന് വിളിച്ചു പുകഴ്ത്തുന്നതല്ലാതെ ആ കാലഘട്ടത്തിൽ അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച് ആരും ഓർക്കാറില്ല. അങ്ങനെ ഓർക്കുന്നുണ്ടെങ്കിൽ ഈ ലോക്ഡൗൺ കാലത്തു ബോറടി മാറ്റാനായി ആരും അനാവശ്യമായി പുറത്തിറങ്ങാൻ ശ്രമിക്കില്ല. ഏറ്റവും കുറഞ്ഞത് ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് നമ്മുടെ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരിക്കാൻ സാധിക്കാറുണ്ട്. എന്നാൽ അവർക്കതിന് കഴിയാറില്ല.’–ദിബു പറയുന്നു.
ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവന്നാൽ പ്രത്യേകിച്ച് കോവിഡ് രോഗികളെ ചികിൽസിച്ചിട്ടു വന്നാൽ അവർ സെല്‍ഫ് ഐസൊലേറ്റ് ചെയ്യാറാണ് പതിവ് . അവരനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകളൊക്കെ വളരെ ഹൃദയസ്പര്ശിയായി ഈ ഹൃസ്വ ചത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നമുക്ക് ഈ രോഗം പിടിപെടാതിരുന്നാൽ മാത്രമേ അവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കുകയുള്ളു. അതുകൊണ്ടു അനാവശ്യമായി പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചും ഗവണ്മെന്റ് തരുന്ന നിർദേശങ്ങൾ പൂർണമായും അനുസരിച്ചും കൊണ്ട് നമ്മുടെ ആരോഗ്യ പ്രവത്തകരോടുള്ള ഉത്തരവാദിത്വം നിറവേറ്റാം .
ഈ ലോക്ക്ഡൗൺ കാലത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വളരെ മനോഹരമായി ചിത്രീകരിക്കുവാൻ ഇതിന്റെ അണിയറ പ്രവത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.