കടൽത്തിര വന്ന് കാലിൽ തൊടുന്നതുപോലെ ഒരു കൊച്ചുസിനിമ
Mail This Article
×
മരുന്നിനു പോലും താല്പര്യമില്ലാതെ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ഒരു അധ്യാപകനും, 'എന്തെങ്കിലും പറഞ്ഞിട്ട് പൊയ്ക്കോട്ടെ' എന്ന് ഭൂമിയോളം സർവംസഹരായിരിക്കുന്ന കുറച്ച് കുട്ടികളുമുള്ള 'ഔട്ട് ഓഫ് സിലബസ്' എന്ന കൊച്ചുസിനിമ പറയുന്നത് കടലോളം ആഴമുള്ള കാര്യങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസസംവിധാനത്തെത്തന്നെ വിചാരണ ചെയ്യുന്ന ഈ സിനിമ വെറും മൂന്നര മിനിറ്റിൽ നമ്മുടെ ഹൃദയത്തിൽ ഇടം നേടുന്നു.
വിഷ്ണു ആർ. എഴുതി സംവിധാനം ചെയ്ത 'ഔട്ട് ഓഫ് സിലബസി'ലെ പ്രധാന കഥാപാത്രമായ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന മഞ്ചേഷ് മധുവും ശബ്ദത്തിലൂടെ മാത്രം അധ്യാപകന് ജീവൻ വയ്പ്പിച്ച ആനന്ദനും അസൂയാവഹമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. എ രമണൻ, അനന്തകൃഷ്ണൻ, അനന്തപദ്മനാഭൻ, അംജത് അഷ്റഫ്, ഹരിനാരായണൻ, അശ്വിൻ, ഹരി, ആർഷ്, അനില എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.