നിമിഷങ്ങൾ കൊണ്ട് വിവാദ വാർത്തകൾ സൃഷ്ടിക്കുന്ന നടിയാണ് രാഖി സാവന്ത്. നടി തനുശ്രീ ദത്തെക്കെതിരെ നടി ഉയർത്തിയ ആരോപണങ്ങളാണ് ബിടൗണിലെ ചൂടൻ ചർച്ച. തനുശ്രീ ദത്ത ലെസ്ബിയൻ ആണെന്നാണ് രാഖിയുടെ പുതിയ ആരോപണം. തന്റെ സ്വകാര്യഭാഗങ്ങളിൽ മോശമായി സ്പർശിച്ചുവെന്നും പല സന്ദർഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തിൽ ആരോപിച്ചു.
Rakhi Sawant reval Most Shocking revelation
പത്തുവർഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രിയെന്നും എന്നാൽ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ അവർ ചതിക്കുകയായിരുന്നുവെന്നും രാഖി പറഞ്ഞു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു.
‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവൾ ഉള്ളിൽ ആൺകുട്ടിയാണ്. പല പാർട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേർത്ത് തന്നു.’–രാഖി പറഞ്ഞു.
തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്നാണ് രാഖി പറയുന്നു. എന്നാൽ മറ്റ് നടിമാരുടെ പേര് പറയാൻ രാഖി തയാറായില്ല.
നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടർന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയൽ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്.