Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷേപിച്ചവര്‍ തന്നെ എന്‍റെ സിനിമകള്‍ തലയില്‍ മുണ്ടിട്ട് പോയിക്കണ്ടു; തുറന്നടിച്ച് ഷക്കീല

shakeela

സിനിമാമേഖലയിൽ വിവാദമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കാസ്റ്റിങ്ങ് കൗച്ച്. എന്നാൽ തനിക്ക് ഇത്തരമൊരു അനുഭവമേ ഉണ്ടായിട്ടില്ല എന്നാണ് നടി ഷക്കീല പറയുന്നത്. തനിക്ക് മാത്രമല്ല തന്റെ പരിചയത്തിലുള്ളവർക്കും ഇത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടില്ല എന്നും ഷക്കീല പറയുന്നു. കാസ്റ്റിങ്ങ് കൗച്ച് വിവാദം വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്നും ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷക്കീല വെളിപ്പെടുത്തുന്നു.

ഷക്കീലയുടെ ‘ബി ഗ്രേഡ്’ പടങ്ങൾ യുവത്വത്തെ നശിപ്പിക്കുന്നു എന്ന് ആരോപിക്കുന്നവർ തന്നെയാണ് തന്റെ പടങ്ങൾ തലയിൽ മുണ്ടിട്ട് തീയറ്ററിൽ പോയി കണ്ടിട്ടുള്ളത്. ഷക്കീല തമിഴ്നാട് മുഖ്യമന്ത്രിയായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇന്ത്യയിൽ മാനഭംഗത്തിനെതിരെയുള്ള നിയമത്തിൽ മാറ്റം വരുത്തും എന്ന കുസൃതി ചോദ്യത്തിന് മാനഭംഗത്തിനുള്ള ശിക്ഷ കടുപ്പമാക്കാനും നടപടി വേഗമാക്കാനുമുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും ഷക്കീല പറയുന്നു. എന്തുകൊണ്ടാണ് സണ്ണിലിയോൺ വന്നപ്പോൾ മലയാളികൾ സെൽഫി എടുക്കുന്നു, ഷക്കീലയ്ക്കൊപ്പം എടുക്കുന്നില്ല എന്ന ചോദ്യവും ഉയർന്നു, അതിന് ഷക്കീലയുടെ മറുപടി ഇങ്ങനെ:

Shakeela

‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ മലയാളം താരങ്ങള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്‌ക്കൊപ്പം എടുത്തില്ല എന്നൊക്കെ. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്‌നം. ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’

സണ്ണിലിയോണും മിയാ ഖലീഫയ്ക്കുമൊക്കെ ലഭിക്കുന്ന സ്വീകാര്യത എന്തുകൊണ്ട് ഷക്കീലയ്ക്ക് ലഭിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ല. അവരൊക്കെ അഭിനയിക്കുന്ന സിനിമയിലും ബിക്കിനിയാണിടുന്നതും എന്ന മറുപടിയാണ് ഷക്കീല നല്‍കിയത്.