Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനൊപ്പം നമിതയുടെ സെല്‍ഫി

namitha-mohanlal

തമിഴ് സിനിമയില്‍ ഒരുകാലത്ത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ നടി നമിത വണ്ണം കുറഞ്ഞ് സിനിമയില്‍ രണ്ടാംവരവിനൊരുങ്ങുകയാണ്. മോഹന്‍ലാലിന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമുരുകനിലൂടെയായിരിക്കും നമിതയുടെ തിരിച്ചുവരവ്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രമായി നമിതയും എത്തുന്നു. സിനിമയില്‍ നമിതയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. കമാലിനി മുഖര്‍ജിയാണ് നായിക. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന നമിതയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ എത്തുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേത്. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള സിനിമയ്ക്കായി മോഹൽലാലും കടുത്ത പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. പുലിയുമായുള്ള ഏറ്റുമുട്ടല്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലേറ്റ്.

പ്രഭു ഉള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശിവാജി, അന്യന്‍, യന്തിരന്‍, ഐ പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് സ്റ്റണ്ട് മാസ്റ്റര്‍.

പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ഗോപീസുന്ദറാണ് സംഗീതം. ഷാജിയാണ് ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.