ഇളയദളപതി വിജയ് നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം പുലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസര്‍ ട്രെയിലറും റിലീസിന് മുന്‍പേ ഓണ്‍ലൈനിലൂടെ ലീക്കായി പുറത്തെത്തിയിരുന്നു. മാത്രമല്ല ഇതിനെതിരെ അണിയറപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കി. പുലിയുടെ ടീസര്‍ മൊബൈലില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ ഇട്ട മലയാളി യുവാവ് അറസ്റ്റിലായിരുന്നു.
ഈ വിഷയത്തില്‍ നടന്‍ വിജയ് ആദ്യമായി പ്രതികരിച്ചു. ഇത് ഭീതിജനകമായ വിഷയമാണെന്നും ഒരു ഫിലിംമേക്കറുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിലൂടെ ചിലര്‍ ആനന്ദം കണ്ടെത്തുകയാണെന്നും വിജയ് പറഞ്ഞു.
എന്‍റെ സിനിമയുമായി ബന്ധപ്പെടുത്തി മാത്രമല്ല ഞാന്‍ അഭിപ്രായം പറയുന്നത്. എല്ലാ നടന്മാരുടെയും ശബ്ദമാണ് ഞാന്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഒരു പിഞ്ചുകുഞ്ഞിനെ ജനിക്കുന്പോള്‍ തന്നെ കൊല്ലുന്നകുറ്റംപോലെ തന്നെയാണ് പൈറസിയെയും കാണേണ്ടത്. വിജയ് പറഞ്ഞു.
പുലി സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. വലിയ ബിഗ്ബഡ്റ്റ് ചിത്രങ്ങളുടെ ട്രെയിലര്‍ കാണാന്‍ ഞാനും പലപ്പോഴും അക്ഷമനായി കാത്തിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.