വിജയ് നായകനാകുന്ന പുലി ഒടുവില്‍ കേരളത്തില്‍ റിലീസ് ചെയ്തു. പുലര്‍ച്ചെ നാല് മണിയ്ക്ക് ആദ്യ ഷോ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ലൈസന്‍സ് ലഭിക്കാത്തതുമൂലം ഷോ റദ്ദാക്കുകയുണ്ടായി. പിന്നീട് വിജയ് നേരിട്ട് ഇടപെട്ട് പ്രശ്നങ്ങള്‍ നീക്കുകയായിരുന്നു. ചിത്രം ഒമ്പത് മണിക്ക് തന്നെ മധുരയില്‍ റിലീസ് ചെയ്തിരുന്നു.
തിയറ്ററുകളിലെല്ലാം ആരാധകര്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്.പ്രദര്‍ശനം വൈകിയത് മൂലം തിരുവനന്തപുരത്തെ തിയേറ്ററുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.
ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റിലീസ് നീണ്ടുപോകുന്നത്. നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിരുന്നുവെങ്കിലും പ്രദർശനത്തിനുള്ള ലൈസൻസ് ലഭിക്കാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.