തമിഴ് ആരാധകര്‍ നെഞ്ചിലേറ്റിയ താരമാണ് രജനീകാന്ത്. വലിയസൂപ്പര്‍സ്റ്റാര്‍ ആയി മാറിയെങ്കിലും രജനി ഇന്നും വന്ന വഴികള്‍ മറന്നിട്ടില്ല. ശിവാജി റാവു എന്ന രജനീകാന്ത് സാധാരണ ഒരു ബസ് കണ്ടക്ടര്‍ ആയി ജോലി ചെയ്യുമ്പോള്‍ ആണ് അദ്ദേഹം സിനിമയില്‍ പ്രവേശിക്കുന്നത്. കെ.ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങളായിരുന്നു രജനീകാന്തിന്റെ ആദ്യചിത്രം.
എന്നാല്‍ കണ്ടക്ടര്‍ ജോലി ലഭിക്കുന്നതിനും മുന്‍പ് അദ്ദേഹം മറ്റൊരു ജോലിചെയ്തിരുന്നു. ദിവസക്കൂലിയ്ക്ക് കൂലിവേല ചെയ്യുകയായിരുന്നു രജനി. ഇതിഹാസസംവിധായകന്‍ എസ്. പി മുത്തുമാരന്‍ ആണ് അധിമാര്‍ക്കും അറിയാത്ത ഈ വാര്‍ത്ത വെളിപ്പെടുത്തിയത്. രജനിയെ നായകനാക്കി 25 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഒരു പുസ്തകപ്രകാശനത്തിന് പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം രജനിയെക്കുറിച്ച് വാചാലനായത്. ഇതിഹാസങ്ങളായ എംജിആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത് ഇവരെല്ലാം ജീവിതത്തില്‍ ബുദ്ധിമുട്ട് എന്താണെന്ന് അറിഞ്ഞവരാണ്. പട്ടിണിയില്‍ നിന്നാണ് അവര്‍ ഈ നിലയില്‍ എത്തിയത്. മുത്തുമാരന്‍ പറയുന്നു.
അവരുടെ കഠിനാദ്ധ്വാനം കൊണ്ടും പ്രതിബദ്ധത കൊണ്ടും വിവേചനാശക്തികൊണ്ടും തമിഴകത്ത് വലിയനിലയില്‍ എത്തിയവരാണ് ഈ മൂന്നുപേരും. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബാംഗ്ലൂരിലെ ഒരു ബസ് കണ്ടക്ടറായി ജോലിചെയുകയായിരുന്നു രജനിയെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ അതിന് മുന്‍പ് അയാള്‍ എന്തുചെയ്യുകയായിരുന്നു ആര്‍ക്കെങ്കിലും അറിയാമോ? അദ്ദേഹം ഒരു കൂലിപ്പണിക്കാരനായിരുന്നു. ആരെങ്കിലും വിശ്വസിക്കുമോ? ഇത് സത്യമാണ്. മുത്തുമാരന്‍ പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.