Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്, നയന്‍താര വസതികളിലെ റെയ്ഡിന് പിന്നില്‍

nayans-vijay-samantha

തമിഴ് സൂപ്പര്‍താരം വിജയ്, നയന്‍താര, സമാന്ത, എന്നിവരുടെ വീടുകളിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്ഡ് എന്തിനായിരുന്നെന്ന് മാത്രം ആരും പറഞ്ഞുകേട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി നികുതി അടക്കുന്നതില്‍ നടന്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

പുലി സിനിമയുടെ നിര്‍മാതാക്കളായ ശെല്‍വകുമാറിന്‍റെയും ഷിബു തമീന്‍സിന്‍റെയും വസതികളിലും റെയ്ഡ് നടന്നിരുന്നു. വിജയ് ഉള്‍പ്പടെയുള്ള എല്ലാവരും ടാക്സ് അടക്കുന്നുണ്ടെങ്കിലും മുഴുവന്‍ തുക അടച്ചിരുന്നില്ലെന്ന് ആദായവകുപ്പില്‍ നിന്നുള്ള അടുത്തവൃത്തങ്ങള്‍ പറഞ്ഞു. 25 കോടിയാണ് അടക്കാതിരുന്ന തുക.

ഒരു നടിയുടെ വസതിയില്‍ നിന്നും 2 കോടി രൂപയും രണ്ടുകോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി നടി ടാക്സ് അടക്കുന്നതിലും വീഴ്ചവരുത്തിയിരുന്നു. ചെന്നൈ, കൊച്ചി, തിരുവല്ല, ഹൈദരാബാദ് എന്നിവടങ്ങളിലായി മുപ്പതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.