പലപ്പോഴായി പല സിനിമാ ചര്‍ച്ചകൾക്കും സാക്ഷ്യം വഹിച്ച ഇടമാണ് തിരുവനന്തപുരം നഗരിയിലെ ഇന്ത്യൻ കോഫി ഹൗസ്. പ്രിയദർശൻ, മോഹൻലാൽ, എം.ജി.ശ്രീകുമാർ, കലാസംവിധായകൻ ശേഖർ തുടങ്ങിയവരായിരുന്നു അക്കാലത്തെ ചർച്ചകളിലെ പ്രധാനികൾ. പിൽക്കാലത്ത് ഇവരൊക്കെത്തന്നെയാണ് മലയാള സിനിമാരംഗത്ത് അതുല്യരായി വളർന്നതും. ഒരു ചൂടു കാപ്പിയുടെ മധുരവും രുചിയും നുകർന്ന് മണിക്കൂറുകളോളം അന്നത്തെ ആ ചർച്ചകൾ നീണ്ടു. ഒപ്പം സൗഹൃദങ്ങളും ബലപ്പെട്ടു. അന്നത്തെ ആ സിനിമാ മോഹികളിലെ ആശയങ്ങളുടെ പങ്കുവയ്ക്കൽ കോഫി ഹൗസിലെ വട്ടമേശ സമ്മേളനങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നില്ല, എല്ലാവര്ക്കും ചേർന്ന് സിനിമയെടുക്കണമെന്നായി ചിന്ത. അതിനായി കൂട്ടം കൂടി പരിശ്രമിച്ചെങ്കിലും ആ അധ്വാനത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് ആയിരുന്നു. അന്നത്ത ഓർമകളെക്കുറിച്ച് എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നത് ഇങ്ങനെ:
‘പ്രിയൻ സ്ക്രിപ്റ്റ് എഴുതി, ബജറ്റ് മൂന്നര ലക്ഷം, ഞങ്ങളുടെ ആദ്യ സിനിമാപദ്ധതി അവസാനിച്ചത് ചവറ്റുകുട്ടയിൽ’; എം.ജി ശ്രീകുമാർ പറയുന്നു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.