Activate your premium subscription today
സിനിമയുടെ വ്യത്യസ്തമേഖലകളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി ഓർമയായിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു. കേച്ചേരിതൂലികയിൽ പിറന്ന സിനിമാഗാനങ്ങളുടെ എണ്ണം അറുനൂറ്റിയൻപതോളം വരും. "മൂടുപടം" (1963) മുതൽ "നിക്കാഹ്" (2015) വരെ നീളുന്നു ആ പാട്ടുകാലം. കേച്ചേരി ഗാനങ്ങളിലൂടെ
കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായകൻ അമാൽ മാലിക്. മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നും ഈ തീരുമാനം വൈകാരികമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും ഗായകനുമായ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാൻ കാരണം തന്റെ
ആരോഗ്യം വീണ്ടെടുത്ത് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ‘ദ് വണ്ടർമെന്റ്’ എന്ന പേരിൽ വടക്കേ അമേരിക്കയിൽ നടത്താനിരിക്കുന്ന സംഗീതപര്യടനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 18ന് തുടങ്ങി ഓഗസ്റ്റ് 17നാണ് റഹ്മാന്റെ സംഗീതപര്യടനം അവസാനിക്കുക. ഒരു മാസം കൊണ്ട് വടക്കേ അമേരിക്കയിലെ വിവിധ ഇടങ്ങളിൽ അദ്ദേഹം സംഗീതസന്ധ്യ
അമ്മിഞ്ഞപ്പാലിനൊപ്പം നുണഞ്ഞ മാപ്പിള പാട്ടിന്റെ മധുരമാണ് തന്നെ പാട്ടെഴുത്തുകാരനാക്കിയതെന്ന് പറഞ്ഞിട്ടുണ്ട് 10 വർഷങ്ങൾക്കു മുൻപേ നമ്മെ വിട്ടു പോയ യൂസഫലി കേച്ചേരി. ബാല്യത്തിൽ മാപ്പിള പാട്ടിന്റെ മധുമഴയില്‍ യൂസഫലിയെ ജ്ഞാന സ്നാനം ചെയ്യിച്ച നജ്മക്കുട്ടിയെന്ന ഉമ്മ ഓരോ കാലടിയിലും മാപ്പിളപ്പാട്ടിന്റെ ഇശലു
ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ ഹാസ്യനടൻ ജസ്പ്രീത് സിങ് "കേരള സാർ, 100% ലിറ്ററസി സർ" എന്ന് പരിഹാസ രൂപേണ പറഞ്ഞത് വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ജസ്പ്രീതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ മലയാളികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ അതേ വാക്കുകൾ
പുരസ്കാര വേദിയിലെ വിവാദം നടന്ന് ഒരു വർഷത്തോടടുക്കുമ്പോൾ പരസ്പരം ആശ്ലേഷിച്ച് സ്നേഹം പങ്കിട്ട് സംഗീതസംവിധായകൻ രമേശ് നാരായണനും നടൻ ആസിഫ് അലിയും. നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ഇരുവരും പഴയ പരിഭവം മറന്ന് ആലിംഗനം ചെയ്തത്. വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇരുവരും
പ്രിയപ്പെട്ടവരിൽ ഒരാൾ വിടപറഞ്ഞു പോയതിന്റെ വേദനയിലാണ് ഗായകൻ ജി.വേണുഗോപാൽ. ഗായകന്റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്നേഹം ജി.വേണുഗോപാൽ’ എന്ന ചാരിറ്റി ഫൗണ്ടേഷൻ ചികിത്സാ സഹായം നൽകിക്കൊണ്ടിരുന്ന ആദിത്യൻ എന്ന വിദ്യാർഥിയാണ് അർബുദ രോഗബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്. ആദിത്യന്റെ അപ്രതീക്ഷിത
നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയന്‍ പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായ അഭിരാമി സുരേഷ്. എലിസബത്തിനെ ബന്ധപ്പെടാന്‍ അമൃതയും താനും ശ്രമിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി. തങ്ങള്‍ക്കും എലിസബത്തിനുമിടയില്‍ അവര്‍
ദക്ഷിണകൊറിയൻ സംഗീതബാൻഡ് ബിടിഎസിന്റെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ ബിടിഎസ് 7 മൊമന്റ്സ് പ്രോജക്ടിന്റെ ടീസര്‍ ആണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നത്. ഇതോടെ ബാൻഡിന്റെ മടങ്ങിവരവിനു വേണ്ടി നാളുകളെണ്ണി കാത്തിരിക്കുന്ന ബിടിഎസ് ആർമി എന്ന ആരാധകവൃന്ദം അത്യാവേശത്തിലാണ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലെ ഗാനം ആലപിക്കാൻ ഗായകൻ ജോബ് കുര്യനെ തിരഞ്ഞെടുത്തതിനെക്കുറിച്ചു വാചാലനായി സംഗീതസംവിധായകൻ ദീപക് ദേവ്. പാട്ട് ചിട്ടപ്പെടുത്തിയപ്പോൾത്തന്നെ മനസ്സിൽ തോന്നിയ പേര് ജോബിന്റേതായിരുന്നുവെന്നും അദ്ദേഹമത് മനോഹരമായി
മകൾ മാൾട്ടിയുടെ കുസൃതിക്കഥകൾ വിവരിച്ച് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. മുടിയിൽ വയ്ക്കുന്ന അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് മകൾ നിക്കിനെ അവളുടേതായ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുകയാണ്. സെൽഫി പങ്കിട്ട് ഇതിന്റെയെല്ലാം ക്രെഡിറ്റ് തന്റെ മകൾക്കുള്ളതാണെന്ന് നിക് ഹൃദ്യമായി കുറിച്ചു.
മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം നേടി ഹരികൃഷ്ണൻ സഞ്ജയൻ. ‘ഉറ്റവർ’ എന്ന സിനിമയിലെ ‘പുലരി പാറ്റും പുതുഞ്ഞരമ്പിൻ’ എന്ന ഗാനത്തിനാണ് പുരസ്കാരം. ലോറൻസ് ഫർണാണ്ടസിന്റെ വരികൾക്ക് രാംഗോപാൽ ഹരികൃഷ്ണൻ ആണ് സംഗീതം നൽകിയത്.
പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. ‘കരുതൽ’ എന്ന മ്യൂസിക് വിഡിയോയിലെ 'ചിറകു മുളച്ചു' എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്. 30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ
മലയാള ചലച്ചിത്ര ഗാനരചനയുടെ തീരത്തേക്ക്, കാവാലം നാരായണപ്പണിക്കർക്കു മുൻപേ തുഴഞ്ഞെത്തിയതാണു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന കുട്ടനാട്ടുകാരൻ. അച്ഛനുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം എനിക്കു കേട്ടറിവു മാത്രമാണ്. 1974 മുതൽ സജീവമായിരുന്നു ആ രചനാകൗശലം. ഒരുപക്ഷേ അന്യഭാഷാചിത്രങ്ങൾ മലയാളത്തിലേക്കു മൊഴിമാറ്റം
നാടൻപാട്ട്, കാവ്യശീലുള്ള വരികൾ, ഇതരഭാഷാ ഗാനശാഖയെ മലയാളത്തിന്റെ മാന്തളിരിട്ട ചില്ലയാക്കിയ മിഴിവ്, രാജ്യത്ത് ഏറ്റവുമേറെ ഡബ്ബിങ് ചിത്രങ്ങൾക്ക് തിരക്കഥയും ഗാനങ്ങളും ഒരുക്കിയറെക്കോർഡ്... അങ്ങനെ മങ്കൊമ്പിന്റെ മടിശീലയിൽ എല്ലാമുണ്ടായിരുന്നു കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച ഗാനരചയിതാവായിരുന്നു
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ കെ ഗഫൂർ, ഗണപതി, ലുക്ക്മാൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന‘യിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ എന്ന് തുടങ്ങുന്ന ഗാനം സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവർ ചേർന്നാണ്
ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം വിരാട് കോലിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് റാപ്പർ ഹനുമാൻകൈൻഡ്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിക്ക് ശേഷമാണ് മലയാളത്തിന്റെ സ്വന്തം ഹനുമാന് കൈന്‍ഡ് വിരാട് കോലിയെ കണ്ടുമുട്ടിയത്. പരിപാടിക്ക്
( മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് പുനഃപ്രസിദ്ധീകരിക്കുന്നത് ) ഈണമിടും മുൻപ് ഓരോ വാക്കിന്റെയും അർഥമറിയണമെന്ന രവീന്ദ്ര ജയിനിന്റെ നിർബന്ധമാണു‘സുജാത’യിലെ പാട്ടുകളെ നിത്യഹരിതമാക്കിയത്. ‘രവീന്ദ്ര ജയിനിനെപ്പോലെ രചനയെ ഇത്രയേറെ ബഹുമാനിക്കുന്ന സംഗീത സംവിധായകർ ചുരുക്കമാണ്. മലയാളത്തിൽ നൂറു പടം
(മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് പുനഃപ്രസിദ്ധീകരിക്കുന്നത്) പാട്ടിന്റെ പൊന്നലകൾ വയലാറിന്റെ വരികളായി ചെവിയിൽ വീണപ്പോഴാണു ഗോപാലകൃഷ്ണന്റെ ഉള്ളുണർന്നത്. ‘പെരിയാറേ... പെരിയാറേ...’ കേട്ടപ്പോൾ മനസ്സു കൊതിച്ചു, ഇതുപോലൊരു പാട്ടെഴുത്തുകാരനാവണം. അന്നു പത്താം ക്ലാസിലെത്തിയിട്ടില്ല. വയലാറിനെ
"അസ്ഥികൾക്കുള്ളിൽ ഒരുന്മാദവിസ്മൃതി തൻ അജ്ഞാതസൗരഭം പടർന്നുകേറി; അതുവരെ അറിയാത്ത പ്രാണഹർഷങ്ങളിൽ അവളുടെ താരുണ്യം അലിഞ്ഞിറങ്ങീ...." (എഴുത്തുകാരൻ രവി മേനോൻ മങ്കൊമ്പ് ഗോപാലകൃഷ്ണനെ കുറിച്ച് എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.) വരികളുടെ സാരാംശവും നിഗൂഢമായ അർഥതലങ്ങളുമൊന്നും അറിയില്ല. പ്രായം അത്രയല്ലേ
ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി'യിലെ ആദ്യ ഗാനം പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലേതായി 'ക്രേസിനെസ്സ്' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കെ.എസ് ഹരിശങ്കറിൻ്റെ മനോഹര ശബ്ദത്തിലാണ് യൂത്തിൻ്റെ
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഗായിക രാജലക്ഷ്മി. കഴിഞ്ഞ ഒരുപാടു വർഷങ്ങളായി മുടങ്ങാതെ പൊങ്കാല അർപ്പിക്കാൻ രാജലക്ഷ്മി എത്താറുണ്ട്. ചലച്ചിത്രതാരം ചിപ്പി, ചിപ്പിയുടെ അമ്മ, ജലജ എന്നിവർക്കൊപ്പമാണ് രാജലക്ഷ്മി പൊങ്കാല ഇട്ടത്. 10-15 വർഷമായി പതിവായി പൊങ്കാല ഇടാറുണ്ടെന്ന് രാജലക്ഷ്മി പറഞ്ഞു. ‘ആദ്യം ഒരു
സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ‘മുൻ ഭാര്യ’ എന്നു വിളിക്കരുതെന്ന് അഭ്യർഥിച്ച് സൈറ ബാനു. നിയമപരമായി തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നും സൈറ ബാനു വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് എ.ആര്. റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പ്രസ്താവന ഇറക്കിയത്. റഹ്മാൻ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സൈറ ബാനു ആശംസിച്ചു.
പൂർണ്ണത്രയീശനെ സ്തുതിച്ചുകൊണ്ട് സന്താനഗോപാലം കഥ ഇതിവൃത്തമാക്കി രചിച്ച 'ചിന്തയാമി ദേവേശം' എന്ന കീർത്തനം ചിട്ടപ്പെടുത്തി ആലപിച്ച് സംഗീതജ്ഞൻ ഡോ.ശ്രീവത്സൻ ജെ.മേനോൻ. ‘ചിന്തയാമി ദേവേശം’ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന മ്യൂസിക് വിഡിയോയുടെ പ്രകാശനം സംഗീതസംവിധായകൻ എം ജയചന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ നിർവഹിച്ചു.
സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. റഹ്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലണ്ടൻ യാത്ര കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് റഹ്മാൻ ചെന്നൈയിൽ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം റീലുകളിൽ വൈറലായ തമിഴ് ഗാനമാണ് ‘റിട്ടേൺ ഓഫ് ദ് ഡ്രാഗൺ’ എന്ന ചിത്രത്തിലെ ‘വഴിതുണയെ’. ഗാനത്തിനൊപ്പം തന്നെ ശ്രദ്ധ നേടിയ ചിത്രത്തിലെ നായികമാരില്‍ ഒരാളാണ് കായഡു ലോഹർ. വിനയന് സംവിധാനം ചെയ്ത ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ നങ്ങേലിയിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് കായഡു പരിചയാവുന്നത്.
ജോലിക്കിടയിലെ വിശ്രമവേളയിൽ പാട്ട് പാടിയ പൊലീസ് ഉദ്യോഗസ്ഥ നിമി രാധാകൃഷ്ണന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഒറ്റപ്പാലം ചെനക്കത്തൂർ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയിലാണ് നിമി അതിമനോഹരമായി പാടിയത്. പാട്ട് ആസ്വദിച്ച് സഹപ്രവർത്തകർ ചുറ്റിലും നിൽപ്പുണ്ട്. കൊണ്ടോട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നിമി. ‘പുലർകാല സുന്ദര
പ്രതിശ്രുത വരൻ ബെന്നി ബ്ലാങ്കോയോടുള്ള സ്നേഹത്തിന്റെ അടയാളമായി ധരിച്ചിരുന്ന ഡയമണ്ട് മോതിരം വിറ്റ് പോപ് താരം സെലീന ഗോമസ്. ബെന്നിക്കൊപ്പമുള്ള ‘ഐ സെഡ് ഐ ലവ് യു ഫസ്റ്റ്’ എന്ന പുതിയ ആൽബത്തിന്റെ റിലീസിനു മുൻപായി ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗാമായാണിത്. മോതിരം മാത്രമല്ല, താൻ ഏറെ
ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ പുതിയ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ‘ഹാർട്ട്ബീറ്റ് കൂടണ്’ എന്ന പേരിലൊരുക്കിയ ഗാനം അഫ്സൽ ആണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സനൽ ദേവ് ഈണം നൽകി. പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം
അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാറില്ല വീഴും വരെയും’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം നിത്യ സി കുമാർ ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു
നർത്തകി, റിയാലിറ്റി ഷോ താരം, ഫിറ്റ്നസ്സ് ട്രെയിനർ എന്നീ നിലകളിൽ ശ്രദ്ധേയയായ രഞ്ജിനി കുഞ്ചു പങ്കുവച്ച റീൽ വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. അഭിഷേക് ഉദയകുമാറിനൊപ്പമുള്ള രഞ്ജിനിയുടെ മനോഹര ചുവടുകളാണ് വിഡിയോയിൽ കാണാനാകുക. ‘ഡ്രാഗൺ’ എന്ന ചിത്രത്തിലെ ‘വഴിത്തുണയെ’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും
പതിവ് തെറ്റാതെ പൊങ്കാല അർപ്പിച്ച് ഗായിക കെ.എസ്.ചിത്ര. വീട്ടുമുറ്റത്താണ് ഗായിക പൊങ്കാലയിട്ടത്. ഇതിന്റെ ചിത്രങ്ങൾ ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൈകൂപ്പി പ്രാർഥനയോടെ നിൽക്കുന്ന ഗായികയെ ആണ് ചിത്രങ്ങളിൽ കാണാനാകുക. ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേർന്നാണ് ചിത്രയുടെ പോസ്റ്റ്. എല്ലാ വർഷവും പതിവ്
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഗായിക ശിവശ്രീ സ്കന്ദപ്രസാദും കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ മനോരഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ് ഗായിക. തന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും
അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘വിജനതയിൽ തളരരുതിനി നീ’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം ആതിര മുരളി ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു
സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് പറന്നുയരുകയാണ് ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മെൽ എന്നടി കോപം’ എന്ന ചിത്രത്തിലെ സ്വർണ കുരുവി (ഗോൾഡൻ സ്പാരോ). ലിറിക്കൽ വിഡിയോ പുറത്തിറക്കിയപ്പോൾ തന്നെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റീൽസിലും തരംഗമായ ഗാനത്തിന്റെ വിഡിയോ പതിപ്പ് ആണ് ഇപ്പോൾ
സംഗീത പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച് ‘റിട്ടേൺ ഓഫ് ദ് ഡ്രാഗൺ’ എന്ന ചിത്രത്തിലെ ‘മധുവരമേ’ ഗാനം. പ്രണയവുമായി ബന്ധപ്പെട്ട എണ്ണിയാലൊതുങ്ങാത്തത്ര മനോഹരഗാനങ്ങൾ നമുക്ക് പരിചിതമാണെങ്കിലും പുത്തൻ ഗാനങ്ങൾ വരുമ്പോൾ അവയെ സ്വീകരിക്കാനും ആഘോഷിക്കാനും പ്രേക്ഷകർക്ക് മടിയില്ല. ‘മധുവരമേ’ അത്തരത്തിൽ
കൊറിയൻ സംഗീത ബാൻഡ് ബ്ലാക്പിങ്കിലെ ഗായിക ജെന്നിയുടെ പുതിയ ആൽബത്തിന് ബോളിവുഡ് ഗാനവുമായി സാമ്യമുണ്ടെന്ന് ഇന്ത്യക്കാരുടെ കണ്ടെത്തൽ. 'ലൈക് ജെന്നി' എന്ന പാട്ടിന്റെ പ്രമോ ആണ് കഴിഞ്ഞ ദിവസം ഗായിക പങ്കുവച്ചത്. അതിന് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ തീം ഗാനവുമായി സാമ്യമുണ്ടെന്നാണ് ചിലരുടെ
ഫാമിലി മെഡ്ലിയുടെ ഓർമകൾ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. മകൻ അരവിന്ദ് വേണുഗോപാൽ, സുജാത മോഹൻ, മകൾ ശ്വേത മോഹൻ, അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് എന്നിവരും വേണുഗോപാലിനൊപ്പം മെഡ്ലിയിൽ പങ്കുചേർന്നിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് ഇവർ ഒരുക്കിയ മെഡ്ലി ഇപ്പോൾ വീണ്ടും ചർച്ചകളിൽ
ഒരു ജന്മം നീണ്ട കാത്തിരിപ്പിനെ ഒരു കുങ്കുമപ്പൊട്ടിന്റ ഇത്തിരിക്കടുംചുവപ്പുവട്ടത്തിലേക്ക് തളച്ചിട്ടൊരു നാടൻപെൺകുട്ടി. പാർവതിയെ ഓർമിക്കുമ്പോഴോക്കെ അവളുടെ നെറ്റിത്തടത്തിലെ കുറുമുടിയിഴകൾക്കുതാഴെ തെളിഞ്ഞു കാണുമായിരുന്ന ആ വലിയ കുങ്കുമപ്പൊട്ടാണ് ആദ്യം മനസ്സിൽവരിക. ഇഷ്ടം പറയാൻ നേരം ഗോവർധനെ കഴുത്തിനുചുറ്റും
ഐഐഎഫ്എ പുരസ്കാരത്തിനു പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഗായകൻ സോനു നിഗം. മികച്ച ഗായകനുള്ള പുരസ്കാരത്തിന് ആറ് ഗായകര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. 'ആര്‍ട്ടിക്കിള്‍ 370' ലെ 'ദുവ 'എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാല്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ഗായികയായി ശ്രേയ ഘോഷാൽ തിരഞ്ഞെടുക്കപ്പെട്ടു.
ദക്ഷിണകൊറിയന്‍ സംഗീതജ്ഞനും നിര്‍മാതാവുമായ ചോയി വീസങിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാദേശിക സമയം 6:30ന് സിയോളിലെ വസതിയിൽ മരിച്ച നിലയില്‍ കുടുബാംഗങ്ങളാണ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ അനുമാനം. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 2002ല്‍ പുറത്തിറങ്ങിയ
മുംബൈയിലെ തെരുവോരങ്ങളിൽ ഹിറ്റ് ഗാനം ‘സെനോരീറ്റ’ പാടി കനേഡിയൻ ഗായകൻ ഷോൺ മെൻഡസ്. ലോകഗായകർ ഒന്നിച്ച ലൊല്ലപ്പലൂസയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയതായിരുന്നു ഷോൺ. മുംബൈ നഗരത്തിൽ ആവേശത്തിരയിളക്കി 2 ദിവസം നീണ്ടുനിന്ന പാട്ടുമാമാങ്കം ഞായറാഴ്ച സമാപിച്ചു. സംഗീത വിരുന്നിനു മുൻപായിരുന്നു തെരുവുകളിൽ
മടുപ്പിക്കുന്ന ചൂട്, മുംബൈയിലെ കഠിനമായ തിരക്ക്, വേദിയിലേക്കെത്താനുള്ള ശ്രമകരമായ നടത്തങ്ങൾ.... ഇതൊക്കെയായിട്ടും ലൊല്ലപ്പലൂസയുടെ രണ്ടു ദിനങ്ങൾ മറക്കാനാവാത്തതായതിനു പല കാരണങ്ങളുണ്ടായിരുന്നു. 21 ഗൺസ്, ഹോളിഡേ തുടങ്ങിയ പാട്ടുകളിലൂടെ സംഗീതപ്രേമികളുടെ ഹരമായി മാറിയ ഗ്രാമി അവാർഡ് ജേതാക്കളായ റോക്ക് ബാൻഡ്
ആരാധികയെ അനുവാദമില്ലാതെ ചുംബിച്ച് വിവാദത്തിലായതിൽ പ്രതികരണവുമായി ഗായകൻ ഉദിത് നാരായൺ. അടുത്തിടെ ‘പിന്റു കി പപ്പി’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവ നിറഞ്ഞ ഒരു സമ്പൂര്‍ണ എന്റർടെയ്നര് ആയാണ് ‘പിന്റു കി
ലണ്ടനിൽ പാശ്ചാത്യ ക്ലാസിക്കൽ സിംഫണി അവതരിപ്പിച്ച് സംഗീതജ്ഞൻ ഇളയരാജ. ഞായറാഴ്ച രാത്രി ലണ്ടനിലെ ഇവന്റിം അപ്പോളോ തിയറ്ററിലായിരുന്നു പരിപാടി. ഇളയരാജയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ ‘വാലിയന്റ്’ എന്ന പരിപാടിയാണ് വേദിയിൽ അരങ്ങേറിയത്. ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ മേഖലയിൽ
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ
ഐഐഎഫ്എ പുരസ്കാര ചടങ്ങിൽ കണ്ടുമുട്ടിയ ബോളിവുഡ് ഇതിഹാസം ഷാറുഖ് ഖാന്റെയും വിഖ്യാത ഗായിക ശ്രേയ ഘോഷാലിന്റെയും ദൃശ്യങ്ങൾ വൈറലാകുന്നു. പരിപാടിക്കെത്തിയ ശ്രേയ, ഗ്രീൻ കാർപ്പറ്റിൽ ചിത്രങ്ങൾക്കു പോസ് ചെയ്യവെ ഷാറുഖ് അരികിലേക്ക് എത്തുകയും സ്നേഹപൂർവം ഇരുവരും ആലിംഗനം ചെയ്യുകയുമുണ്ടായി. വാത്സല്യപൂർവം ശ്രേയയുടെ
മുംബൈ∙ ജാസും ഹെവി മെറ്റലും നിറഞ്ഞ ലോക സംഗീതത്തിന്റെ ആഘോഷ വേദിയിൽ ചെണ്ടയുടെ താളവും ഉത്സവമേളവും ഒരുക്കി മലയാളി റാപ്പർ ഹനുമാൻ കൈൻഡ്. പുതിയ ആൽബം "റൺ ഇറ്റ് അപ്" ആദ്യമായി വേദിയിൽ അവതരിപ്പിച്ചത് ലൊല്ലപ്പലൂസയിലെ കാണികളായ ആയിരങ്ങൾക്കു ത്രസിപ്പിക്കുന്ന അനുഭവമായി. കേരളത്തിലെ ചെണ്ടമേളക്കാരുമായാണ് ഹനുമാൻ കൈൻഡ്
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഗർഭകാല പൂജയിൽ സഹോദരങ്ങൾ ചേർന്ന് അവതരിപ്പിച്ച നൃത്ത വിഡിയോ വൈറലാകുന്നു. ‘പെൺപൂവോ പൊന്നേ ആൺപൂവോ കണ്ണേ’ എന്ന പാട്ടിനൊപ്പമായിരുന്നു പ്രകടനം. ദിയയുടെ സഹോദരിമാരായ ഇഷാനിയും ഹൻസികയും ഇവരുടെ ഒരു സുഹൃത്തും ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്. ‘ഈ പാട്ടിനൊപ്പം ഡാന്‍സ്
ഏത് വിദൂരങ്ങളിലായാലും നാടിന്റെയോർമകൾ മനസ്സിൽ നിന്നും മായ്ക്കാതിരുന്ന പഴയ പ്രവാസികളോടൊപ്പം മണ്ണിന്റെ മണമുള്ള മലയാളഗാനങ്ങൾ ഗൾഫിലെ മണലാരണ്യങ്ങളിലും സംഗീതപ്പെരുമഴയായി പെയ്തിരുന്നു. വേർപാടിന്റെയും വിരഹത്തിന്റെയും വിങ്ങലുകൾ വരികളായൊഴുകിയ 'കത്തുപാട്ടി'ന്റെ പിറവിയോളം നാടിന്റെ ചാരത്തേക്ക് പാട്ടുകൾ അവരെ
Results 1-50 of 7680