ശ്രീദേവിയുടെ മകൾ ജാൻവി കപൂറിനു വേണ്ടി പാടാൻ ആഗ്രഹമുണ്ടെന്ന് പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍. അനിൽ കപൂറിന്റെ ഫനെ ഖാനും ജാൻവിയുടെ ധടക്കും മികച്ച ചിത്രങ്ങളാകും. അനിലിനെ എല്ലാവർക്കും നേരത്തെ അറിയാം. പക്ഷെ, ജാൻവിയുടെ ആദ്യ കാൽവെപ്പാണ് 'ധടക്'. ജാൻവിയുടെ അഭിനയം മികച്ചതാണെന്നും ലതാമങ്കേഷ്കർ പറഞ്ഞു
ലതാ മങ്കേഷ്കറിന്റെ വാക്കുകള്‍ ഇങ്ങനെ
'ബോണിയും അനിലും എന്റെ കുടുംബ സുഹൃത്തുക്കളാണ്. അനിലിന്റെയും സുനിതയുടെയും വിവാഹ നിശ്ചയത്തിനു ഞാൻ പോയിരുന്നു. നിർഭാഗ്യവശാൽ അവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്കായില്ല. അവരുടെ മകൾ സോനം വിവാഹിതയാകുന്നതിൽ എനിക്കു വലിയ സന്തോഷമുണ്ട്. കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ സോനത്തിനു കഴിഞ്ഞിട്ടുണ്ട്. വിവാഹത്തിനു ശേഷവും അതെല്ലാം തുടരാൻ കഴിയട്ടെ എന്നു ഞാൻ ആശംസിക്കുന്നു.
പന്ത്രണ്ടു വയസു മുതൽ ഞാൻ പാട്ടുകൾ പാടുന്നുണ്ട്. എന്റെ വിവാഹ സമയത്ത് വിവാഹ ശേഷം മിക്ക സ്ത്രീകളും തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യമായിരുന്നു . എന്റെ അവസ്ഥയും അതുതന്നെയാകുമെന്നു കരുതി. പക്ഷെ, വിവാഹ ശേഷവും എനിക്ക് എന്റെ സംഗീതം തുടരാൻ കഴിഞ്ഞു. തൊഴിൽ തുടരാൻ സഹായിച്ചവരോട് നന്ദിയുണ്ട്. സോനത്തിനും അതിനു കഴിയട്ടെ.
ശ്രീദേവിയുടെ ആകസ്മിക മരണം ബോണിയെ തളർത്തിയിരുന്നു. പക്ഷെ, ഇപ്പോൾ മകൾ ജാൻവിയിലൂടെ ബോണിക്കു വീണ്ടും സന്തോഷത്തിന്റെ നാളുകളാണ്. ജാൻവി വളരെ സുന്ദരിയാണ്. അവൾക്കു വേണ്ടി ഒരു ഗാനം ആലപിക്കാൻ എനിക്ക് ആഗ്രഹമുണ്ട്'.