Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമാരുടെ കണ്ണുനനയിക്കണമെന്ന് സുജാത; അമ്പരന്നു സദസ്സ്

sujatha

'താരേ സമീൻ പർ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ അമ്മമാരുടെ കണ്ണുനനയിക്കണമെന്നു മത്സരാർഥിയോടു പറഞ്ഞെന്നു ഗായിക സുജാത. മഴവിൽ മനോരമ സൂപ്പർഫോർ വേദിയിലായിരുന്നു സുജാതയുടെ പരാമർശം. അത്രയും ഭാവം നൽകിവേണം 'മേരിമാം' എന്ന ഗാനം ആലപിക്കാനെന്നും സുജാത പറഞ്ഞു. ഫേവറിറ്റ് റൗണ്ടിൽ വിഷ്ണു എന്ന മത്സരാർഥി പാടുന്നതിനു മുൻപായിരുന്നു സുജാത ഇങ്ങനെ പറഞ്ഞത്

സുജാതയുടെ വാക്കുകൾ ഇങ്ങനെ: 'മേരി മാം എന്നഗാനം ശങ്കർജിയാണു പാടിയിരിക്കുന്നത് എനിക്കു വലിയ ഇഷ്ടമുള്ള പാട്ടാണ് ഇത്. റിഹേഴ്സൽ സമയത്ത് വിഷ്ണു നന്നായി പാടിയിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഇവിടെ അമ്മമാരുടെ കണ്ണുനനയിക്കണം. അങ്ങനെ എക്സ്പ്രഷൻസ് നൽകി പാടണം.'

ഈഗാനം വിഷ്ണു നന്നായി പാടി എന്നായിരുന്നു വിധികർത്താക്കളുടെ വിലയിരുത്തല്‍. 'ശ്രുതിക്കെല്ലാം അപ്പുറത്തേക്ക് ഒരുപാട്ടിന് ഒരു ഉദ്ദേശമുണ്ട്. അത് കൃത്യമായി വിഷ്ണു ഗാനത്തിലൂടെ നൽകി' എന്നായിരുന്നു ഷാൻ റഹ്മാന്റെ അഭിപ്രായം.  വിഷ്ണു ഹിന്ദി എന്ന ഭാഷയെ  ഡാമേജ് ആക്കിയില്ല എന്നായിരുന്നു ദീപക് ദേവിന്റെ വിലയിരുത്തൽ. എക്സ്പ്രഷൻ നോക്കുമ്പോൾ നന്നായി ഇഷടമായെന്ന് സുജാതയും ശ്രുതി കൂടി കൃത്യമായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് ശരത്തും പറഞ്ഞു.