Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു; അനു മാലികിനു കുരുക്ക് മുറുകുന്നു

anumalik

മീടു ക്യാംപെയ്നിന്റെ ഭാഗമായി ഗായകനും സംഗീതസംവിധായകനുമായ അനു മാലിക്കിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. അനു മാലിക്കിന്റെ ലൈംഗികാതിക്രമത്തിന് ഇരകളായ രണ്ടു സ്ത്രീകളാണു തങ്ങൾക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വിവരിച്ചത്. അനു മാലിക് ഓറൽ സെക്സിനു നിർബന്ധിച്ചതായാണു വെളിപ്പെടുത്തൽ. 

യുവതിയുടെ വാക്കുകൾ ഇങ്ങനെ: 'അനുമാലിക് വീട്ടിലേക്കു വിളിച്ചുവരുത്തിയതിനു ശേഷം പാവാടയിൽ പിടിച്ച് അഴിക്കാൻ ശ്രമിച്ചു. അയാൾ സ്വമേധയാ പാന്റ്സിന്റെ സിപ് അഴിച്ചു ഓറല്‍ സെക്സിനു നിർബന്ധിച്ചു. പറ്റില്ലെന്നു പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എന്റെ മുടിയിൽ പിടിച്ച് മുഖം അയാളുടെ മടിയിലേക്കു നിർബന്ധിച്ചു വച്ചു. എന്നിട്ട് അയാൾ അധിക്ഷേപ വാക്കുകൾ പറഞ്ഞു.' 

അനു മാലിക് ലൈംഗിക അതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തെത്തി. ഏഴു വർഷങ്ങള്‍ക്കു മുൻപായിരുന്നു സംഭവമെന്നും യുവതി പറഞ്ഞു.  യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: 'സഹാറ സ്റ്റുഡിയോയിൽ നടന്ന മീറ്റിങ്ങിനിടെയായിരുന്നു സംഭവം. നിങ്ങൾക്ക് ആൺസുഹൃത്തുണ്ടോ എന്ന് അനു മാലിക് എന്നോടു ചോദിച്ചു. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ നിങ്ങൾ വല്ലാതെ ഏകാന്തത അനുഭവിക്കുന്നുണ്ടാകും അല്ലേ എന്നു ചോദിച്ച അയാൾ അടുത്ത തവണ വരുമ്പോൾ ഷിഫോൺ സാരി ഉടുത്തു വരണമെന്നും എന്നോട് ആവശ്യപ്പെട്ടു. റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച എന്നെ അയാൾ കടന്നു പിടിച്ചു. അയാളെ തള്ളി മാറ്റിയ ഞാൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.' 

സംഗീത രംഗത്തെ പ്രമുഖർക്കെതിരെ മീടു വെളിപ്പെടുത്തലുകൾ സർവസാധാരണമാകുകയാണ്. പ്രശസ്ത കവി വൈരമുത്തുവിനെതിരെ ഗായിക ചിൻമയിയുടെ വെളിപ്പെടുത്തലാണു സംഗീത രംഗത്തെ ചുഷണങ്ങളെ പറ്റി പുറംലോകത്തെ അറിയിച്ചത്. ഗായകൻ കാർത്തികിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ചിൻമയി ഉന്നയിച്ചിരുന്നു. പ്രശസ്ത ഗായകൻ കൈലാഷ് ഖേറിനെതിരെ സോനാ മോഹപത്ര അടക്കമുള്ളവർ രംഗത്തെത്തി. മികച്ച പിന്തുണയാണ് മീടു ക്യാംപെയ്നിന് ലഭിക്കുന്നത്.