Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീഹരിക്കു വന്ന അസുഖത്തെ പറ്റി സുജാത പറഞ്ഞു; പൊട്ടിക്കരഞ്ഞ് അമ്മ

sreehari-super-four

മഴവിൽ മനോരമ സൂപ്പർ ഫോറിലൂടെ മലയാളിയുടെ മികച്ച ഗായകരുടെ പട്ടികയിലേക്ക് ഉയരുകയാണ് തൃശൂരുകാരനായ ശ്രീഹരി. ഗ്രാന്റ് ഫിനാലെ വേദിയിൽ മികച്ച പ്രകടനമായിരുന്നു ശ്രീഹരി കാഴ്ചവച്ചത്. സൂപ്പർ ഫോർ വിജയിയായി ശ്രീഹരിയെ വിദ്യാധരൻ മാസ്റ്റർ പ്രഖ്യാപിച്ചതോടെ സദസ്സിൽ കരഘോഷം ഉയർന്നു. എന്നാൽ ഇതെല്ലാം കണ്ടു പൊട്ടിക്കരയുകയായിരുന്നു ശ്രീഹരിയുടെ അമ്മ. അമ്പരന്നിരിക്കുകയായിരുന്നു അച്ഛൻ. 

വിജയിയായി ശ്രീഹരിയെ പ്രഖ്യാപിച്ചതോടെ ശ്രീഹരിക്കുണ്ടായിരുന്നു അസുഖത്തെ പറ്റി സുജാത പറഞ്ഞു. സുജാതയുടെ വാക്കുകൾ ഇങ്ങനെ: 'ഇപ്പോൾ ശ്രീഹരി സൂപ്പർ ഫോർ വിജയിയായി ഇരിക്കുകയാണ്. ഇനി ഞാൻ ആ സത്യം വെളിപ്പെടുത്തുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ശ്രീഹരിക്കു വയ്യായിരുന്നു. നല്ല തൊണ്ടവേദനയായിരുന്നു അവന്. എങ്ങനെ പാടുമെന്നു അവന് വലിയ ആശങ്കയുണ്ടായിരുന്നു. ശ്രീഹരി ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല. എന്നാൽ അതൊന്നും അവന്റെ പാട്ടിനെ ബാധിച്ചില്ല. നല്ല അനുഗ്രഹം ലഭിച്ച കുട്ടിയാണ് ശ്രീഹരി.' 

സൂപ്പർ ഫോർ വേദികളിൽ മികച്ച പ്രകടനങ്ങളായിരുന്നു ശ്രീഹരി കാഴ്ചവച്ചത്. ഒരു മാർക്കിന്റെ പോലും വ്യത്യാസമില്ലാതെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ശ്രീഹരിയുമായി പോയിന്റുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടാം സ്ഥാനക്കാരനായ വൈശാഖനു മാർക്കു ലഭിച്ചത്. ശ്രീഹരിയുടെ മാർക്ക് 55.59 ഉം വൈശാഖന്റെ മാർക്ക് 55.31 ഉം ആയിരുന്നു.

മാർക്കുകൾ കേട്ടപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയെന്ന് ദീപക് ദേവ് പറഞ്ഞു. ശ്രീഹരി ദൈവത്തിന്റെ അനുഗ്രഹം അൽപം കൂടുതൽ ലഭിച്ച ആളാണെന്നായിരുന്നു ശരത്തിന്റെ പ്രതികരണം. മികച്ച ഗായകനാണെന്ന് ശ്രീഹരി വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നു ഷാനും അൽഫോൺസും പറഞ്ഞു. 

പുരസ്കാരം സ്വീകരിച്ച ശേഷം എല്ലാവർക്കും നന്ദിയുണ്ടെന്നായിരുന്നു ശ്രീഹരിയുടെ പ്രതികരണം. ശ്രീഹരിയുടെ വാക്കുകൾ ഇങ്ങനെ: എനിക്കു പ്രോത്സാഹനം നൽകിയ നിരവധിപേരുണ്ട്. പിന്നെ, വിന്നർ എന്ന രീതിയിൽ വേണ്ട. ഞങ്ങൾ പതിനാലു പേരും അതുമതി.' സൂപ്പർ ഫോറിന്റെ അടുത്ത സീസണിൽ കാണാം എന്നു പറഞ്ഞാണ് അവർ വേദിയോടു വിടപറഞ്ഞത്.