Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈവിടില്ലെന്ന് അനൂപിന്റെ ഉറപ്പ്; കേരളാ ലോട്ടറി അടിച്ച പോലെ എന്ന് വിജയലക്ഷ്മി

vijayalekshmi-2

ആശിച്ചതുപോലെ മജന്ത സാരിയണിഞ്ഞു നവവധുവായി മലയാളത്തിന്‍റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി. അനൂപ് കഴുത്തിൽ താലിയണിയിച്ചപ്പോൾ കൈക്കൂപ്പി അകക്കണ്ണിൽ എല്ലാം കാണുന്നുണ്ടായിരുന്നു മലയാളത്തിന്റെ പ്രിയപാട്ടുകാരി. അതിനുശേഷം അനൂപിന്റെ കൈപിടിച്ച് പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് ഇരുവരുമെത്തി, ഇനിയുള്ള ജീവിതം കൈവിടില്ലെന്ന് ഉറപ്പോടെ. 

vijayalekshmi-marriage

വൈക്കം മഹാദേവക്ഷേത്രത്തിൽവച്ചായിരുന്നു അനൂപിന്റെയും വിജയലക്ഷ്മിയുടെയും വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന്‍ കൂടിയാണ്. താലി കെട്ടുമ്പോൾ മജന്ത സാരിയുടുക്കണമെന്നു നേരത്തെ തന്നെ വിജയലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വർഷത്തിൽ 365 ദിവസവും സന്തോഷവതിയായി ഇരിക്കാനാണമെന്നാണ് അനൂപ് എപ്പോഴും തന്നോടു പറയാറുള്ളതെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. തനിക്ക് അനൂപിനെ ലഭിച്ചത് കേരളാ ലോട്ടറി അടിച്ചപോലെയാണെന്ന് മഴവിൽ മനോരമയിലെ അഭിമുഖത്തിൽ വിജയലക്ഷ്മി വ്യക്തമാക്കിയിരുന്നു

പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്. ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമാ രംഗത്തെത്തിയത്.

ഇതിനകം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഗായത്രിവീണ എന്ന അപൂർവവാദ്യം വായിയ്ക്കുന്ന ഏകകലാകാരിയായ വിജയലക്ഷ്മി നിരവധി റിയാലിറ്റിഷോകളിലും പാടി താരമായിട്ടുണ്ട്.