Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനംനിറച്ച് ടൊവീനോ-ഉർവശി കോമ്പിനേഷൻ; കയ്യടിച്ച് ആരാധകർ

urvasi-tovino-1

നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ടൊവീനോ–ഉർവശി ചിത്രം 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിലെ ഗാനത്തിനു സമൂഹമാധ്യമങ്ങളിലും ഉഗ്രൻ സ്വീകരണം. ചിത്രത്തിലെ സഞ്ചാരമായ് എന്നു തുടങ്ങുന്ന ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി. 

ഉത്തരേന്ത്യൻ നഗര കാഴ്ചയിലൂടെ സഞ്ചരിക്കുന്ന രണ്ടുപേരായാണ് ഗാനത്തിൽ ടൊവീനോയും ഉർവശിയും പ്രത്യക്ഷപ്പെടുന്നത്. ഗോപിസുന്ദർ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദാണ്. ഉറുദു വരികൾ കോർത്തിണക്കിയിരിക്കുന്ന ഗാനത്തിൽ സൂഫി സംഗീതത്തിന്റെ ആത്മാവുണ്ട്. മലയാളത്തിലെ വരികൾ ഹരിനാരായണൻ എഴുതിയപ്പോൾ ഫൗസിയ അബൂബക്കറാണ് ഉറുദു വരികൾ രചിച്ചത്. 

മലയാളത്തിന് സുപരിചിതമല്ലാത്ത ലഖ്നൗ നഗരത്തിന്റെ കാഴ്ചകൾ ഗാനത്തിന് മിഴിവേകുന്നു. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനൽ കോസയുടെ ഗംഭീര ഫ്രെയിമുകൾ പാട്ടിന്റെ ആത്മാവിനെ പ്രേഷകരിലേക്ക് എത്തിക്കുന്നു. 

നജീം അർഷാദിന്റെ ശബ്ദത്തിനും ടൊവീനോയുടെയും ഉർവശിയുടെയും അഭിനയത്തിനും നൂറിൽ നൂറു മാർക്കെന്നാണ് ആരാധകരുടെ പക്ഷം. കുറുമ്പത്തി ഉമ്മച്ചിയായ ഉർവശിയെ ആർക്കും ഇഷ്ടമാകുമെന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ഗോപിസുന്ദർ എന്നത്തേയും പോലെ ഞെട്ടിച്ചുവെന്ന് പാട്ടിനെക്കുറിച്ച് മറ്റൊരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചു.