ADVERTISEMENT

പുതിയ കാലത്തെ ഗായകരെ കണ്ടെത്തുന്ന സംഗീത റിയാലിറ്റി ഷോയാണ് മഴവിൽ മനോരമയിലെ പാടാം നമുക്കു പാടാം. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ആസ്വാദകരെ കയ്യിലെടുക്കുന്നവരാണ് ഓരോ മത്സരാർഥിയും. ഇപ്പോൾ മത്സരാർഥിയായ പത്തുവയസ്സുകാരി കൃഷ്ണശ്രീയും പരിപാടിയിലെ വിധികർത്താവായ ശരത്തും ചേർന്നു പാടിയ പാട്ടും പിന്നീടുണ്ടായ സംഭവങ്ങളും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. 

 

ശരത് തന്നെ സംഗീതം നൽകിയ ‘സിന്ദൂരരേഖ’യിലെ ‘എന്റെ സിന്ദൂരരേഖയിലെന്നോ’ എന്ന ഗാനമാണ് കൃഷ്ണശ്രീയോടൊപ്പം ശരത്ത് പാടിയത്. കൃഷ്ണശ്രീയുടെ അതിമനോഹരമായ ആലാപനം വേദിയിലിരുന്നവരെ അതിശയിപ്പിച്ചു. പാട്ടിനുശേഷം കൃഷ്ണശ്രീയെ കെട്ടിപ്പിടിച്ച് ചിത്രയും റിമിയും മുത്തം നൽകി. ഈ സമയത്തായിരുന്നു കീബോഡിസ്റ്റായ അനൂപിനോട് ശരത്തിന്റെ മാസ് ഡയലോഗ്. ‘വാടാ...അനൂപേ.. എന്നെ വന്നൊന്നു കെട്ടിപ്പിടിക്ക്’. ഇതുകേള്‍ക്കണ്ട താമസം അനൂപ് ഓടിവന്ന് ശരത്തിനെ കെട്ടിപ്പിടിച്ചു. ശരത്തിന്റെ ചോദ്യവും അനൂപിന്റെ ഓട്ടവും സദസ്സിൽ ചിരിപടർത്തി. 

 

ആസ്വാദക ഹൃദയത്തിൽ എക്കാലവും ഇടം നേടിയ ഗാനങ്ങളിലൊന്നാണ് 1995ൽ പുറത്തിറങ്ങിയ സിന്ദൂരരേഖയിലെ  എന്റെ സിന്ദൂരരേഖയിന്നോ. യേശുദാസും ചിത്രയും ചേർന്നാണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്റെതാണു വരികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com