ADVERTISEMENT

രാജ്യത്തും വിദേശത്തുമുള്ള ആയിരക്കണക്കിനു ഗാനമേള വേദികളിലെ ഊർജപ്രവാഹം. സ്റ്റേജ് പെർമഫോമൻസിന്റെ അവസാനവാക്ക്. ജീവിതത്തോടുള്ള സമീപനത്തിലും അദ്ദേഹം നമ്മെ അതിയശിപ്പിക്കന്നു. മറ്റു പല കലാകാരൻമാരിൽനിന്നു വ്യത്യസ്തമായി, ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളും കാർക്കശ്യങ്ങളുമില്ല. അദ്ദേഹം കഴിഞ്ഞയിടെ പറഞ്ഞു. ‘ ‘എനിക്കു ചിട്ടകളൊന്നുമില്ല. മനസ്സ് പറയുന്നതുപോലെ ജീവിക്കും.’

 

സാധാരണ ഗായകർ വേണ്ടെന്നു വയ്ക്കുന്ന ഐസ്ക്രീ, തണുത്ത ഭക്ഷണം, കോളകൾ, തൈര്... തുടങ്ങിയവയോടൊന്നും എസ്‌പിബി നോ പറഞ്ഞിരുന്നില്ല. ഒന്നാംതരം പുകവലിക്കാരനായിരുന്നു വർഷങ്ങളോളം. ടോയ്‌ലറ്റ് സീറ്റിൽ പോലും പുകച്ചിരുന്ന ഒരാൾ. ആ നില തുടർന്നാൽ അധികനാൾ ജീവിച്ചിരിക്കില്ല എന്ന സ്ഥിതി വന്നപ്പോൾ പല ശീലങ്ങളോടും വിടപറയുകയായിരുന്നു.’

 

വോക്കൽ കോഡിന് രണ്ടുതവണ ശസ്ത്രക്രിയ, പൊണ്ണത്തടി കുറയ്ക്കാനുള്ള ബെറിയാട്രിക് സർജറി, ഒട്ടേറെ മരുന്നുകൾ... എന്നിട്ടും എസ്.പി. ബാലസുബഹ്മണ്യം തളരുന്നില്ല. ഓരോ വയസ്സുകൂടുമ്പോഴും ആ ശബ്ദം കൂടുതൽ കാതരമാവുന്നു, ഊർജസ്വലമാവുന്നു. 

 

വിജയം കൂടുംതോറും വിനയം കൂടുന്ന മാതൃക കൂടിയാണ് എസ്പിബി. തനിക്കു ശമശീർഷനെന്നു വിശേഷിപ്പിക്കാവുന്ന യേശുദാസിന്റെ കാലുകൾ കഴുകി പാദുകപൂജ ചെയ്യുകയുണ്ടായി ഒരിക്കൽ അദ്ദേഹം. അതും പരസ്യമായി. അടിമുടി ‘ഡൗൺ ടു എർത്’ എന്നു വിശേഷിപ്പിക്കാവുന്ന സ്വഭാവം. കഴിഞ്ഞയിടെ സിംഗപ്പൂർ പ്രോഗ്രാമിനിടയിലും പതിനായിരക്കണക്കായ കാണികളെ സാക്ഷിനിർത്തി അദ്ദേഹം യേശുദാസിന്റെ കാൽതൊട്ടു വന്ദിച്ചു. ‘സംഗീതത്തിന്റെ സന്നിധി’ എന്ന് യേശുദാസിനെ വിശേഷിപ്പിച്ചു. ശരിക്കും വിനയം വിജയമാക്കിയ മനുഷ്യൻ!

 

എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ സമയത്ത് റിക്കോർഡിങ്ങിന് എത്തിയിരിക്കും. കാലൊടിഞ്ഞിരുന്നപ്പോൾ വീൽ ചെയറിൽ ഇരുന്നുപോലും അദ്ദേഹം സ്റ്റുഡിയോയിൽ വന്നിട്ടുണ്ട്. പാട്ടിന്റെ പൂർണതയ്ക്കുവേണ്ടി ക്ഷമയോടെ എന്തു ത്യാഗം ചെയ്യാനും അദ്ദേഹം തയാറാണ്. ‘ഇളയ നിലാ....’ എന്ന ഗാനം ഗിറ്റാർ ശരിയാക്കാനായി 16 പ്രാവശ്യമാണ് അദ്ദേഹം പാടിയത്! എസ്.പി. ബാലസുബ്രഹ്മണ്യം, താങ്കൾ പാട്ടുമാത്രമല്ല, ഒരു പാഠപുസ്തകം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com