ADVERTISEMENT

ഭർത്താവ് രോഹന്‍പ്രീത് സിങ്ങിന്റെ മുൻ കാമുകിക്കു താക്കീത് നൽകി ഗായിക നേഹ കക്കർ. ഇനി മേലിൽ തന്റെ ഭർത്താവിനെ ഫോണിൽ വിളിക്കരുതെന്നും സംസാരിക്കരുതെന്നും നേഹ നിർദ്ദേശിച്ചു. ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ സജീവ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. എന്നാൽ സംഗതി അത്ര ഗൗരവമല്ല. മുൻ കാമുകിയ്ക്കു താക്കീത് നൽകുന്നത് തമാശ രൂപേണ രസകരമായ വിഡിയോയിലൂടെയാണ് നേഹയും രോഹനും അവതരിപ്പിച്ചത്. 

മുൻകാമുകിയോടു സന്തോഷത്തോടെയിരിക്കണമെന്നും എന്നാൽ തന്നെയോർത്തു വിഷമിക്കരുതെന്നും രോഹൻ പറയുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്തു തന്നെയിരിക്കുന്ന നേഹ ദേഷ്യത്തോടെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ്. ഇനി ഒരിക്കലും രോഹനെ വിളിക്കരുതെന്നും വിളിച്ചാൽ തന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കി തരുമെന്നും കേസ് കൊടുക്കുെമന്നും ഗായിക പറയുന്നു. നേഹയുടെ ദേഷ്യം ശമിപ്പിക്കാൻ ശ്രമിക്കുന്ന രോഹനെയും വിഡിയോയിൽ കാണാം. പാട്ടിനൊപ്പമാണ് ഇരുവരുടെയും അഭിനയം. ചിരിച്ചുകൊണ്ടാണ് ഗായക ദമ്പതികൾ ഫണ്ണി വിഡിയോ അവസാനിപ്പിക്കുന്നത്. 

വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നേഹയുടെയും രോഹന്റെയും ക്യൂട്ട് അഭിനയം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു മുൻപും ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സംഭാഷണങ്ങളിലൂടെയും രസിപ്പിക്കും പ്രകടനം നടത്തിയിട്ടുണ്ട് ഇരുവരും. കുഞ്ഞുവയർ താങ്ങിപ്പിടിച്ച് ഭർത്താവിനൊപ്പം നിൽക്കുന്നതിന്റെ ചിത്രം നേഹ അടുത്ത കാലത്ത് പോസ്റ്റ് ചെയ്തത് ആരാധകരെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പുതിയ പാട്ടിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടെടുത്ത ചിത്രം കണ്ട് നേഹ ഗർഭിണി ആണോ എന്ന തരത്തിൽ പല ചർച്ചകളും ചൂടു പിടിച്ചു. എന്നാൽ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി നേഹയും രോഹനും രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു ഇരുവരും. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com