ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ സൗഹൃദ വലയത്തിൽ നിന്നും നിരവധി പേരെ അൺഫോളോ ചെയ്ത് പോപ് താരം ജസ്റ്റിൻ ബീബർ. മാർഗദർശിയും ഉറ്റസുഹൃത്തുമായിരുന്ന ഡിഡ്ഡി (ഷോൺ കോംബ്സ്), മുൻ കാമുകിയും ഗായികയുമായ സെലീന ഗോമസിന്റെ പ്രതിശ്രുത വരൻ ബെന്നി ബ്ലാങ്കോ, ഗായകരായ വീക്കെൻഡ്, ഡ്രേക്ക് എന്നിങ്ങനെ 25 പേരെയാണ് ബീബർ അൺഫോളോ ചെയ്തത്. എന്തുകൊണ്ടാണ് ജസ്റ്റിൻ ബീബർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇതുവരെയുള്ള ചില സംഭവങ്ങൾ ചേർത്തുവായിച്ച് ആരാധകർ ചില അനുമാനങ്ങളിലേക്ക് എത്തുന്നുണ്ട്. 

ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളെത്തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡിഡ്ഡി അറസ്റ്റിലായിരുന്നു. തുടർന്ന്, ബീബറിനെതിരെയും പലവിധ ആരോപണങ്ങളും ഉയർന്നു. ഡിഡ്ഡിയുടെ പ്രവൃത്തികളിൽ ബീബറിനും പങ്കുണ്ടെന്ന തരത്തിലും ചർച്ചകൾ തലപൊക്കി. അതോടെ ബീബർ മാനസികമായി തകർന്നെന്നും ആരോപണങ്ങൾ ഗായകന്റെ ദാമ്പത്യ ജീവിതത്തെപ്പോലും ദോഷകരമായി ബാധിച്ചെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു. അതിനാലായിരിക്കാം ഡിഡ്ഡിയെ തന്റെ സുഹൃത്തുക്കളുടെ പട്ടികയിൽ നിന്നും ബീബർ ഒഴിവാക്കിയത്. 

വേർപിരിഞ്ഞെങ്കിലും സെലീന ഗോമസുമായി നല്ല സൗഹൃദത്തിൽ തുടരാൻ ജസ്റ്റിൻ ബീബർ ആഗ്രഹിച്ചിരുന്നു. സമൂഹമാധ്യമ പ്രതികരണങ്ങളിലൂടെയും മറ്റും ഇക്കാര്യം ബീബർ പലപ്പോഴും അറിയിച്ചിട്ടുമുണ്ട്. എന്നാൽ അദ്ദേഹത്തെ സുഹൃത്തായി പരിഗണിക്കാൻ സെലീന ഒരുക്കമായിരുന്നില്ല. അതേസമയം, ബീബറിന്റെ പങ്കാളി ഹെയ്‌ലി ബാൾഡ്‌വിനുമായി സെലീന ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. സെലീനയുടെ പ്രതിശ്രുതവരൻ ബെന്നി ബ്ലാങ്കോയുമായി ബീബർ സൗഹൃദത്തിലായിരുന്നുവെങ്കിലും ഇപ്പോൾ അദ്ദേഹത്തെയും അൺഫോളോ ചെയ്തിരിക്കുകയാണ്. വീക്കെൻഡ്, ഡ്രേക്ക് തുടങ്ങിയവരുമായി ബീബറിനു പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് ആരാധകർ തിരിച്ചറിയുന്നത്. 

English Summary:

Justin Bieber unfollows few friends in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com