ADVERTISEMENT

സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. പ്രിയയോടു ചേർന്നു നിന്നു വർത്തമാനം പറയുന്നതിനിടെ പകർത്തിയ ദൃശ്യമാണിത്. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയത്. ‘നിങ്ങൾ കൂടുതൽ മാന്ത്രികത അർഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ സ്റ്റോറി മയോനി ഷെയർ ചെയ്യുകയുമുണ്ടായി. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം ചർച്ചയായിക്കഴിഞ്ഞു. 

അമ്മയുടെ വിയോഗശേഷം കുറച്ചു നാൾ ഗോപി സുന്ദർ സംഗീതരംഗത്തു നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിത്തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കു മുൻപ് പാലക്കാട് പുത്തൂരിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ ഗോപി സുന്ദർ പങ്കുവയ്ക്കുകയുണ്ടായി. വേദിയിൽ ഗോപിക്കൊപ്പം മയോനിയും പ്രകടനം നടത്താൻ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ ലൈവ് പരിപാടിയാണെന്നും അതിന് അവസരം നൽകിയതിനു ഗോപി സുന്ദറിനോടു നന്ദി പറയുകയാണെന്നും മയോനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. എന്നാൽ വിഷയത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങൾ പല ആവർത്തി പങ്കുവയ്ക്കുകയുമുണ്ടായി.

പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.

English Summary:

Gopi Sundar shares lovely picture with Mayoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com