Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുലാം അലി കേരളത്തിൽ പാടും

പാകിസ്ഥാനിയായതിന്റെ പേരിൽ മുംബൈയിലും പുനെയിലും ഗസൽ അവതരിപ്പിക്കാതെ മടങ്ങേണ്ടി വന്ന ഗുലാം അലിക്ക് കേരളം വേദിയൊരുക്കുന്നു. കോഴിക്കോടിനും തിരുവനന്തപുരത്തിനും ആ ഗസൽഗീതം കേൾക്കാം. അടുത്തമാസം പതിനനഞ്ചിന് തലസ്ഥാന നഗരിയിലും പതിനേഴിന് കോഴിക്കോടുമാണ് ഗുലാം അലി പാടുക. ശിവസേനയുടെ ഭീഷണിയെ തുടർന്നാണ് ഗുലാം അലിക്ക് ഇന്ത്യയിലെ ഗസൽ സന്ധ്യകൾ വേണ്ടെന്നു വയ്ക്കേണ്ടി വന്നത്. സ്വരലയ സംഘടിപ്പിക്കുന്ന പരിപാടിയെലെത്തുമെന്ന് ഗുലാം അലി അറിയിച്ചതായി മുൻ സാംസ്കാരിക മന്ത്രി എംഎ ബേബിയാണ് അറിയിച്ചത്. ചടങ്ങിൽ ഗുലാം അലിയെ ആദരിക്കും. എന്നാൽ കേരളത്തിലെ പരിപാടിയെ കുറിച്ച് ഗുലാം അലി പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ ഗസൽ പ്രതിഭ ജഗജിത് സിങ് വിടപറഞ്ഞിട്ട് നാലാം വർഷം തികയുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈയിലും പുനെയിലുമാണ് ഗുലാം അലിയുടെ ഗസൽ പരിപാടികൾ തീരുമാനിച്ചിരുന്നത്. എന്നാൽ ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് ഇവരണ്ടും വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ ഡൽഹിയിൽ നടത്താനിരുന്ന ഗസൽ സന്ധ്യയും അദ്ദേഹം വേണ്ടെന്നുവച്ചിരുന്നു. .ഇന്ത്യയിൽ പാടാൻ ഗുലാം അലിയെ അനുവദിക്കില്ലെന്നായിരുന്നു ശിവസേനയുടെ ഭീഷണി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.