Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ത്യാഗത്തിന്റെ ഫലമാണ് ഓരോ അംഗീകാരങ്ങളും: കെ.എസ്.ചിത്ര

k-s-chithra

കെ.എസ്.ചിത്ര തന്റെ ജീവിതത്തിൽ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഒരുപക്ഷേ അച്ഛനെക്കുറിച്ചാകും. കെ.എസ്.ചിത്രയെ പാട്ടു ലോകത്തേക്കു കൈപിടിച്ച അച്ഛൻ, കരമന കൃഷ്ണൻ നായർ വിടപറഞ്ഞിട്ടു മുപ്പതു കൊല്ലം തികയുകയാണു. ആകാശവാണിയിലൂടെ കേട്ട ലളിതഗാനങ്ങൾ പഠിപ്പിച്ചു കൊടുത്തിരുന്ന അചഛനെ കുറിച്ച് സുഖമില്ലാതായ സമയത്തു വേദന സഹിച്ച് തനിക്കൊപ്പം വേദികളിൽ വന്നിരുന്ന അച്ഛനെ കുറിച്ച് കെ.എസ് ചിത്ര ഫേസ്ബുക്കിലൂടെ പങ്കുവച്ചു.  അച്ഛന്റെ ത്യാഗത്തിന്റെ ഫലമാണു തനിക്കു ലഭിക്കുന്ന ഓരോ അംഗീകാരങ്ങളുമെന്നു കെ.എസ് ചിത്ര എഴുതുന്നു.

 കാൻസർ ബാധിതനായാണു കരമന കൃഷ്ണന്‍ നായർ വിടപറയുന്നത്." വേദന സംഹാരികളുടെ സഹായത്തോടെയായിരുന്നു ഓരോ റെക്കോർഡിങിനും അച്ഛനെത്തിയിരുന്നത്. ചില സമയങ്ങളിൽ വേദന കാരണം കണ്ണുനിറഞ്ഞൊഴുകും. വിദ്യാഭ്യാസവും സംഗീതവാസനയും ഉള്ള അച്ഛനമ്മമാരെ കിട്ടി എന്നതാണ് ഞങ്ങളുടെ  മഹാഭാഗ്യം എന്നും കെ.എസ്.ചിത്ര എഴുതി". മക്കളുടെ കഴിവുകളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന, നന്നായി പാടുകയും ചെയ്തിരുന്ന അച്ഛനെ കുറിച്ചുള്ള ഓർമകള്‍ വായികുന്നവരുടെ കണ്ണിൽ നനവു പടർത്തും.