Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ കൈകൾ നിറയെ പെടയ്ക്കണ മീനുകൾ

Yesudas ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് അരൂരിൽ കൈതപ്പുഴ കായലോരത്ത് ചീനവല വലിക്കുന്നു. ഭാര്യ പ്രഭ, സഹപാഠി ഗോവിന്ദൻ കുട്ടി, ബെന്നി ജോസഫ് എന്നിവർ സമീപം.

കൈതപ്പുഴ കായലിലെ.... കാറ്റിന്റെ കൈകളിലെ.... എന്ന അനശ്വരഗാനം പാടിയ ഗാനഗന്ധർവൻ കെ.ജെ.യേശുദാസും സംഘവും കായൽ സൗന്ദര്യം നുകരാനും ചീനവല വലിച്ച് പിടയ്ക്കുന്ന മൽസ്യങ്ങൾ കാണാനും കൈതപ്പുഴ കായലോരത്ത് എത്തി. അരൂരിൽ കൈതപ്പുഴ കായലോരത്ത് താമസിക്കുന്ന കൂട്ടുങ്കൽ തറയിൽ ബെന്നി റാഫേലിന്റെ വീട്ടിലാണ് യേശുദാസും ഭാര്യ പ്രഭയും എത്തിയത്.

ഹൃദയതാളം ചാരിറ്റി മാനേജർ ബെന്നി ജോസഫ്, തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ സഹപാഠിയും സുഹൃത്തുമായ ചേർത്തല സ്വദേശി ഗോവിന്ദൻകുട്ടി എന്നിവർ യേശുദാസിനൊപ്പം ഉണ്ടായിരുന്നു. വിജയ് യേശുദാസിന്റെ ഗുരുകൂടിയാണ് ഗോവിന്ദൻ കുട്ടി. തന്റെ വീട്ടിലേക്ക് ഉച്ചയോടെ ഗാനഗന്ധർവൻ എത്തുമെന്ന് അരൂർ ഗവ. ഫിഷറീസ് എൽപി സ്കൂളിലെ അധ്യാപകൻ കൂടിയായ ബെന്നി റാഫേൽ അറിയുന്നത് രാവിലെയാണ്. യേശുദാസിനായി കായൽ മൽസ്യം ഉൾപ്പെടെയുള്ള വിഭവങ്ങൾ തയാറാക്കിയിരുന്നു.

ഭക്ഷണത്തിന് ഒരുക്കിയ മൽസ്യങ്ങൾ ബെന്നി റാഫേലിന്റെ വീടിനു സമീപമുള്ള ചീനവലയിൽ നിന്നു കിട്ടിയതാണെന്നറിഞ്ഞപ്പോൾ യേശുദാസിനും ഭാര്യ പ്രഭയ്ക്കും ചീനവലയിൽ മൽസ്യം പിടിക്കുന്നതു കാണണമെന്നായി. ചീനവല മാടത്തിലിരുന്ന് കായൽ സൗന്ദര്യം നുകർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.