Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെയ്‌ലർ സ്വിഫ്റ്റിന്റെ കൂട്ടുകാർക്ക് കാൽവിൻ ഹാരിസിനെ വിശ്വാസമില്ല

Taylor Swift, Calvin Harris

പോപ്പ് ലോകത്തെ ഏറ്റവും പുതിയ പ്രണയ ജോഡികളാണ് ടെയ്‌ലർ സ്വിഫ്റ്റും കാൽവിൻ ഹാരിസും. ഇരുവരും പ്രണയം ആഘോഷമാക്കി മാറ്റുമ്പോൾ സ്വിഫ്റ്റിന്റെ സുഹൃത്തുകൾക്ക് കാൽവിനെ വിശ്വാസമില്ല. മറ്റ് പെൺകുട്ടുകളുമായി കാൽവിന് ബന്ധമുണ്ടെന്നാണ് സ്വിഫ്റ്റിന്റെ സുഹൃത്തുക്കൾ പറയുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന് കാൽവിനോടുള്ള പ്രണയം എത്രത്തോളമുണ്ടെന്ന് തങ്ങൾക്കറിയാം ആ ബന്ധം തകർന്നാൽ സ്വിഫ്റ്റിനെ അത്  വളരെ അധികം ബാധിക്കും അതുകൊണ്ട് തങ്ങൾ ഇപ്പോഴെ മുന്നറിപ്പ് നൽകിയിട്ടുണ്ടെന്നും സ്വിഫ്റ്റിന്റെ സുഹൃത്തുക്കൾ പറയുന്നു. 

സ്‌കോട്ടീഷ് ഡിജെയും പാട്ടുകാരനുമായ കാൽവിൻ ഹാരിസ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഡീജെയാണ്.  ഒരു രാത്രിക്ക് മാത്രമായി ഏകദേശം 2 കോടി രൂപയാണ് ഹാരിസ് ഈടാക്കുന്നത്. 1984 ൽ സ്‌കോട്ട്‌ലാന്റിൽ ജനിച്ച ആഡം റിച്ചാർഡ് വെയിൽസ് എന്ന കാൽവിൻ ഹാരിസ് ഇലക്‌ട്രോണിക്ക് സംഗീതത്തിലെ പ്രമുഖരിൽ ഒരാളാണ്. 2007 ൽ പുറത്തിറങ്ങിയ ആൽബം ' ഐ ക്രീയേറ്റഡ് ഡിസ്‌കോ'  2009 ൽ പുറത്തിറങ്ങിയ 'റെഡി ഫോർ വീക്കെന്റ്' 2012 ൽ പുറത്തിറങ്ങിയ ' 18 മന്ത്‌സ്' എന്നിയ യൂകെ യിലെ ഹിറ്റ് ആൽബങ്ങളാണ്.

കൺട്രി സംഗീതത്തിലെ എണ്ണം പറഞ്ഞ വ്യക്തിത്വങ്ങളിലൊരാളാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം  പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.  ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.