Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെയ്ലർ സ്വിഫ്റ്റ് കൺട്രി സംഗീതം മതിയാക്കുന്നു?

Taylor Swift and Mom

അമേരിക്കൻ കൺട്രി സംഗീതത്തിലെ മിന്നുന്ന താരം ടെയ്ലർ സ്വഫ്റ്റ് കൺട്രി സംഗീതം മതിയാക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ കൺട്രി മ്യൂസിക്ക് അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം ഏറ്റു വാങ്ങിക്കൊണ്ടാണ് താരം ഇത്തരത്തിലുള്ളൊരു സൂചന നൽകിയത്. സ്വന്തം അമ്മയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ നന്ദി പ്രസംഗത്തിലാണ് ഇത്തരം പ്രസ്താവന നടത്തിയത്.

അമേരിക്കൻ കൺട്രി സംഗീതത്തിൽ പകരം വയ്ക്കാനില്ലത്ത വ്യക്തിത്വമാണ് ടെയ്ലർ ആലിസൺ സ്വിഫ്റ്റ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കൺട്രി സംഗീതത്തിലെ പ്രഗത്ഭരുടെ പട്ടികയിൽ ഇടം പിടിച്ചു സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ് (2012) എന്നീ ആൽബങ്ങൾ പുറത്തിറക്കി. 2012 ൽ പുറത്തിറങ്ങിയ റെഡിലൂടെ പോപ്പ് സംഗീത്തിലേയ്ക്കുള്ള ചുവടുമാറ്റം സൂചിപ്പിച്ച സ്വിഫ്റ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ 1989 ലൂടെയാണ് പോപ്പ് സംഗീതത്തിലേയ്ക്ക് പൂർണ്ണമായും മാറിയത്.

Taylor Swift and Mom

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഹിറ്റ് ആൽബമായി മാറിയ 1989 നിരവധി റിക്കാർഡുകളും തകർത്തിട്ടുണ്ട്. 2002ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു.

ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്പെയ്സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഷെയ്ക്ക് ഇറ്റ് ഓഫ് എന്ന ഗാനത്തിന്റെ വിഡിയോ ഇതുവരെ 74 കോടി ആളുകളും നവംബറിൽ പുറത്തിറങ്ങിയ ബ്ലാങ്ക് സ്പെയ്സ് 77 കോടി ആളുകളും കഴിഞ്ഞ മാസം പുറത്തിറങ്ങിയ സ്റ്റൈൽ 12.7 കോടി ആളുകളുമാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.