തുടർച്ചയായ 38ാം വർഷവും സംഗീതകച്ചേരിയുമായി ഗാനഗന്ധർവനെത്തി. തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ നൃത്ത സംഗീതോൽസവമാണ് കെജെ യേശുദാസിന്റെ പാട്ടുകേട്ടുണർന്നത്. ഈ തിരക്ക് ആ ശബ്ദവും രൂപവും നേരിൽ കാണാനാണ്. ഒട്ടുനേരത്തെ കാത്തിരിപ്പിന് ശേഷം തിരശില ഉയർന്നു. യേശുദാസ് മനംതുറന്ന് പാടി. 37 വർഷവും സൂര്യവേദി കേട്ടുണരുന്ന ആ സ്വരം. എസ് ആർ മഹാദേവ ശർമ വയലിനിലും തിരുവാലൂർ ഭക്തവൽസലൻ മൃദംഗത്തിലും അകമ്പടിയായി.
സൂര്യ സംഗീതോൽസവം ഇത്തവണ എംഎസ്.സുബ്ബലക്ഷ്മിയോടുള്ള ആദരസൂചകമായാണ് ആഘോഷിക്കുന്നത്. 51 നാൾ നീണ്ടുനിൽക്കുന്ന സൂര്യ ഉൽസവത്തിൽ ശോഭന,രാഹുല്‍ ആചാര്യ, സോനാലി മഹാപത്ര, പ്രിയദർശിനി ഗോവിന്ദ് തുടങ്ങിയവരുടെ നൃത്തവും പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ കച്ചേരികളും അരങ്ങേറും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.