Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൗ നെസ്റ്റ് വിൽപ്പനയ്ക്ക്

Perrie Edward and Zayn Malik

പ്രേമിക്കുമ്പോൾ ആഗ്രഹിച്ച് സ്വന്തമാക്കുന്ന വസ്തുകൾ പ്രണയം തകർന്നുകഴിഞ്ഞാലൊരു ദുരന്ത സ്മാരകമായി മാറും. അത്തരത്തിലൊരു അവസ്ഥയിലാണ് വൺഡയറക്ഷൻ മുൻ അംഗം സെയ്ൻ മാലിക്കും, പെറി എഡ്‌വേഡ്‌സും. പ്രേമം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് സ്വന്തമാക്കിയ ആഢംബര വീടിപ്പോൾ ഇവരുടെ പ്രേമത്തിന്റെ ദുരന്തമായി അവശേഷിക്കുകയാണ്. എത്രയും പെട്ടന്ന് വീട് വിറ്റ് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും ഏകദേശം 4.2 ദശലക്ഷം പൗണ്ടാണ് ഇവരുടെ ലൗ നെസ്റ്റിന്റെ വില.

അടുത്തവർഷം നടക്കാനിരുന്ന ഇവരുടെ വിവാഹം റദ്ദാക്കിയത് അടുത്തിടെയാണ്. സെയ്ൻ മാലിക്ക് വൺഡയറക്ഷനിൽ നിന്ന് പിരിയുന്നതിന് മുമ്പ് ബാൻഡ് നടത്തിയ ഇൻഡോനേഷ്യൻ ടൂറിനിടെ പ്രതിശ്രുത വധുവുവായ പെറി എഡ്‌വേഡ്‌സിനെ ചതിച്ച് മറ്റൊരു പെണ്ണിന്റെ കൂടെ കറങ്ങുകയാണെന്ന വാർത്തയും ചിത്രങ്ങളും പുറത്തു വന്നിരുന്നു. അതേതുടർന്ന് ഒരു സാധാരണ യുവാവായി ബഹളങ്ങളിൽ നിന്ന് അകന്ന് തന്റെ കുടുംബത്തിനും കാമുകിയുമൊത്ത് സമാധാന പൂർണ്ണമായ ജീവിതം നയിക്കണമെന്ന് പറഞ്ഞായിരുന്നു സെയ്ൻ വൺ ഡയറക്ഷൻ വിട്ടത്. എന്നാൽ പറഞ്ഞതെല്ലാം അതേ പടി വിഴുങ്ങിയാണ് ഇരുവരും പിരിഞ്ഞത്.

Love Nest

വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ്ഫാക്റ്ററിന് വേണ്ടി 2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്‌കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്‌കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.