ജന്മാന്തരങ്ങളിലേക്ക് ഒരു മഴപ്പാട്ട്

mazha
SHARE

മഴയിങ്ങനെ പെയ്തിറങ്ങുകയാണ്.മണ്ണിലേക്ക് മനസ്സിലേക്ക്.ആത്മാവില്‍ പെയ്തിറങ്ങുന്ന മഴയ്ക്ക് പലതാണ് ഭാവങ്ങൾ. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും സുഖമുണ്ട് ചിലമഴകൾക്ക്... അത് ജന്മങ്ങള്‍ക്കപ്പുറത്തേക്ക് വരെ നീളും. മണ്ണും മനവും കുളിർപ്പിച്ച് മഴയിങ്ങനെ പെയ്തിറങ്ങുമ്പോൾ ചില നല്ലപാട്ടുകള്‍ ഒഴുകിയെത്താറുണ്ട് . മഴപോലെ തന്നെ നനവുള്ളവ. മനസ്സിനെ കുളിർപ്പിക്കുന്നവ..ഒരുമിച്ചൊരു മഴ നനഞ്ഞതിന്റെ ഓർമകൾ ഒപ്പിയെടുക്കുകയാണ് ഈ മഴപ്പാട്ട്.

എന്താണ് ആ മഴയ്ക്ക് പറയാനുണ്ടായിരുന്നത്. അത് എന്നോട് മാത്രമായിരുന്നോ? ശരിയാണ്.. ഓരോ മഴയ്ക്കും നമ്മളോട് മാത്രമായി ചിലത് പറയാനുണ്ടാകും. അത് എന്റെയും നിന്റെയും സ്വകാര്യതയാണ്. നമ്മുടേതാണ് ആ മഴ. ഒരു ജന്മത്തിന്റെ പ്രണയമഴക്കാലം തീർക്കുകയാണ് ഈ വരികള്‍.

'എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്ക് എന്നോട് മാത്രമായി'...പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കാത്തിരിപ്പിന്റെയും സുഖമാകുന്നു ഈ ഗാനം. എസ് രമേശൻ നായരുടെ വരികൾ. മനു രമേശന്റെതാണ് സംഗീതം. വിധു പ്രതാപിന്റെ മനോഹര ശബ്ദം. 2010ലാണ് മഴ എന്ന ആൽബം പുറത്തിറങ്ങുന്നത്. 

കാതിനു കുളിർമഴയും കണ്ണിന് ദൃശ്യമഴയുമായി ഈ മഴപ്പാട്ട്. ഓർമ്മയിലെ മഴപ്പാട്ടിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ ഈ ഗാനവും മലയാളിയുടെ മനസിലേക്കെത്തുമെന്ന് തീർച്ച. ഒരു ജന്മത്തിന്റെ കഥ ഒറ്റപ്പാട്ടിലൂടെ പറയുന്നു. ഒടുവിൽ ഉറ്റവള്‍ക്കായി മറ്റൊരു ജന്മത്തിലേക്കുള്ള കാത്തിരിപ്പ്. 'അന്നും മുറ്റത്ത് പൂമഴയാകാം' എന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ബാക്കിയാകുന്നത് ഒരു ജൻമത്തിന്റെ നൊമ്പരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SONG OF THE DAY
SHOW MORE
FROM ONMANORAMA