Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോശം പ്രകടനം: വിപ്രോ പിരിച്ചുവിട്ടത് അറുനൂറിലേറെ ജീവനക്കാരെ

Wipro-logo

ബെംഗളൂരു∙ രാജ്യത്തെ മുൻനിര സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ വിപ്രോയുടെ നാലാംപാദ ഫലം 25നു പ്രഖ്യാപിക്കാനിരിക്കെ, മോശം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത് 600-700 ഐടി ജീവനക്കാരെ. വിവിധ കാരണങ്ങളാൽ സ്വന്തം നിലയ്ക്കും, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന വാർഷിക നിലവാര പരിശോധനയിൽ പ്രതീക്ഷയ്ക്കൊത്തവിധം പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ അടിസ്ഥാനത്തിലും കൊഴിഞ്ഞുപോക്ക് എല്ലാ പാദത്തിലും സംഭവിക്കാറുണ്ടെന്നാണ് അനൗദ്യോഗികമായ വിശദീകരണം. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.

ആഗോള വിപണിയിലെ മാന്ദ്യം കണക്കിലെടുത്തു പരമാവധി തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുന്ന സമീപനമാണ് ഐടി സ്ഥാപനങ്ങൾ സ്വീകരിച്ചുവരുന്നത്. ഇക്കാരണത്താൽ ബെഞ്ചിലിരിക്കുന്നവരുടെ എണ്ണവും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്.

ജീവനക്കാർക്കു മേലുള്ള വരുമാനമുണ്ടാക്കൽ ലക്ഷ്യം വർധിപ്പിച്ചിട്ടുമുണ്ട്. ഇൻഫോസിസിൽ നേരത്തെ ആളൊന്നിന് 45000 ഡോളറായിരുന്ന വരുമാന ലക്ഷ്യം നിലവിൽ 60000 ഡോളറാണ്. നേരത്തേ നാലു മാസം വരെ ബെഞ്ചിലിരിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ, ഇപ്പോൾ രണ്ടു മുതൽ മുന്ന് ആഴ്ചകളാണ് പരമാവധി സമയം.