Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൽപാദനം കൂട്ടാൻ സൗദി; എണ്ണവില 78 ഡോളറിൽ

oil-price-down

ദോഹ ∙ ഉൽപാദനം വർധിപ്പിക്കുമെന്ന സൗദി പ്രഖ്യാപനം വന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു. ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.08 ഡോളർ വരെ താഴ്ന്നു.
എണ്ണ ഉൽപാദനം പ്രതിദിനം 1.1 കോടി ബാരലിലേക്ക് ഉയർത്തുമെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫലീഹ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിൽ ശരാശരി 1.07 കോടി ബാരലാണ് ഉൽപാദനം.

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സമ്മർദ്ദത്തെ അതിജീവിക്കാനാണ് സൗദി എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതെന്നാണു സൂചന.
ഉപരോധത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത കുറയുന്ന സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കണമെന്ന് യുഎസ് സൗദിയോടും മറ്റ് ഒപെക് രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബറിൽ ഇറാനിൽ നിന്നുള്ള എണ്ണ ലഭ്യത രണ്ടര വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തിയിരുന്നു.

ഉൽപാദനം പ്രതിദിനം 34.5 ലക്ഷം ബാരലായാണു കുറഞ്ഞത്. ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 85 ‍ഡോളർ കടന്നു. നാലു വർഷത്തെ ഉയർന്ന വിലയായിരുന്നു ഇത്.