ADVERTISEMENT
കൊച്ചി∙കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 250 കോടി സമാഹരിച്ചു. 100 കോടി സമാഹരിക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും നിക്ഷേപകരുടെ വർധിച്ച താൽപ്പര്യം മൂലം 250 കോടി ലഭിക്കുകയായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കടപ്പത്രമാണിത്. കടപ്പത്രത്തിന് 8.99% പലിശയും ഏഴു വർഷം കാലാവധിയും. കഴിഞ്ഞ 6 വർഷത്തിനിടെ കെഎഫ്സി 6 തവണ കടപ്പത്രം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ ഗാരന്റി  ഇല്ലാതെ ബാലൻസ് ഷീറ്റിന്റെ ബലം കൊണ്ടു മാത്രമാണ് നിക്ഷേപകരുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതെന്ന് കെഎഫ്സി എംഡി സഞ്ജീവ് കൗശിക് ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വർഷം 3500 കോടിയാണ് എംഎസ്എംഇ മേഖലയ്ക്ക് കെഎഫ്സി ലക്ഷ്യമിടുന്ന വായ്പ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com