വോഡ–ഐഡിയ മേധാവി രാജിവച്ചു
Mail This Article
×
ന്യൂഡൽഹി ∙ വോഡഫോൺ ഐഡിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബാലേഷ് ശർമ രാജിവച്ചു. വോഡഫോൺ ഗ്രൂപ്പിന്റെ പ്രതിനിധിയായിരുന്ന ശർമയ്ക്കു പകരം വോഡഫോണിലെ തന്നെ രവീന്ദർ തക്കർ കമ്പനി മേധാവിയായി നിയമിതനായി.
വോഡഫോണും ഐഡിയയും ലയിച്ചശേഷം വരിക്കാരുടെ എണ്ണം കുറയുകയും ഏതാനും മാസം മുൻപ് കമ്പനിക്ക് ഒന്നാം സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. റിലയൻസ് ജിയോയാണ് ഇപ്പോൾ ഒന്നാമത്. കമ്പനിയുടെ മൊത്തം നഷ്ടം 4874 കോടി രൂപയാണ്. ഒറ്റ വർഷംകൊണ്ട് 10 കോടി വരിക്കാരെയാണ് വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.