നിസാൻ സിഇഒ സൈക്കാവയ്ക്കെതിരെ അന്വേഷണം, രാജി
Mail This Article
×
യോക്കോഹോമ (ജപ്പാൻ) ∙ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് മുൻ തലവൻ കാർലോസ് ഖോസൻ അറസ്റ്റിലായതിന്റെ ആഘാതമടങ്ങും മുൻപേ നിസാൻ മോട്ടർ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ ഹിരോതോ സൈക്കാവയ്ക്കെതിരെയും അന്വേഷണം.അടുത്തയാഴ്ച രാജിവച്ചൊഴിയുമെന്നു സൈക്കാവ അറിയിച്ചു.അർഹമായതിലും അധികം ശമ്പളം വാങ്ങിയതിനും ബോണസ് ചട്ടങ്ങൾ തിരുത്തി കൂടുതൽ ആനുകൂല്യം പറ്റിയതിനുമാണ് അദ്ദേഹത്തിനെതിരെ അന്വേഷണം. 4.7 കോടി യുവാൻ (4,40,000 ഡോളർ) അമിതമായി വാങ്ങിയതായി ആരോപിക്കപ്പെടുന്നു.സൈക്കാവ 16നു സ്ഥാനമൊഴിയുമ്പോൾ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ യസുഹിരോ യമയുച്ചി സിഇഒ ആയി ചുമതലയേൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.