ADVERTISEMENT

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻസിഡി) വഴി 790 കോടി രൂപ സമാഹരിക്കും. ഇന്ന് ആരംഭിക്കുന്ന കടപ്പത്ര വിതരണം ഡിസംബർ 24ന് അവസാനിക്കും. 100 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവിൽ 690 കോടി രൂപയുടെ അധിക സമാഹരണത്തിനു വ്യവസ്ഥയുണ്ട്.  ക്രിസിലും ഐസിആർഎയും ദീർഘകാല ഡെബിറ്റ് റേറ്റിങ് ആയ എഎ/സ്റ്റേബിൾ റേറ്റിങ് ആണിതിനു നൽകിയിരിക്കുന്നത്.

ഈ കടപ്പത്രങ്ങൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പ്രതിമാസാടിസ്ഥാനത്തിലോ വാർഷികാടിസ്ഥാനത്തിലോ കാലാവധി പൂർത്തിയാകുമ്പോഴോ പലിശ ലഭിക്കുന്ന രീതിയിൽ തിരഞ്ഞെടുക്കാം. 9.25% മുതൽ 10% വരെ നേട്ടം ഫലത്തിൽ ലഭിക്കുന്നതായിരിക്കും ഈ കടപ്പത്രങ്ങളെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com