ADVERTISEMENT

ന്യൂഡൽഹി∙ കയറ്റുമതി വരുമാനത്തിൽ തുടർച്ചയായി നാലാം മാസവും ഇടിവ്. കഴിഞ്ഞമാസം 2598 കോടി ഡോളറാണു വരുമാനം. മുൻകൊല്ലം നവംബറിലെക്കാൾ 0.34% ഇടിവ്. പെട്രോളിയം, രത്നങ്ങൾ, ആഭരണം, തകൽ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണു കാരണം. 

ഇറക്കുമതി 12.71% കുറ‍ഞ്ഞിട്ടുണ്ട്. 3811 കോടി ഡോളറാണ് ഇറക്കുമതിച്ചെലവ്. ഇതോടെ, ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വിദേശവ്യാപാരക്കമ്മി 1212 കോടി ഡോളറായി താഴ്ന്നു. 2018 നവംബറിൽ 1758 കോടി ഡോളറായിരുന്നു.  സ്വർണ ഇറക്കുമതി 6.6% ഉയർന്ന് 294 കോടി ഡോളറിന്റേതായി. എന്നാൽ എണ്ണ ഇറക്കുമതി 18% കുറഞ്ഞ് 1106 കോടി ഡോളറായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com