ADVERTISEMENT

തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിൽ നിന്നു വായ്പയെടുത്തവർക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാക്കു മാറ്റി. ഇന്നലെ 3 മാസത്തെ മൊറട്ടോറിയം അനുവദിച്ചുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ, സഹകരണ ബാങ്കുകളും 3 മാസത്തെ മൊറട്ടോറിയം മാത്രമേ അനുവദിക്കൂ എന്നു വ്യക്തമാക്കി മന്ത്രി പത്രക്കുറിപ്പിറക്കി.

സംസ്ഥാന സർക്കാരാണ് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ തീരുമാനമെടുത്തത്. ഇതേത്തുടർന്ന് അനുമതി തേടി സംസ്ഥാനതല ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിനു കത്തെഴുതിയിട്ടും സഹകരണ ബാങ്കുകൾ തീരുമാനമെടുത്തില്ല. വിമർശനമുയർന്നതോടെയാണു മന്ത്രി വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇന്നലെ കാലാവധി 3 മാസമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com