സംസ്ഥാന നികുതി, ഫീസ്: നാളെ മുതലുള്ള പ്രധാന മാറ്റങ്ങൾ
Mail This Article
∙ 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ സൈക്കിളുകൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വില വരുന്ന മോട്ടർ കാറുകൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയ്ക്ക് 2 ശതമാനവും ഒറ്റത്തവണ നികുതി വർധന. ഇവയുടെ താൽക്കാലിക റജിസ്ട്രേഷൻ 2020 മാർച്ച് 31 (ഇന്ന്) വരെ എടുത്തതാണെങ്കിൽ വർധന ബാധകമല്ല.
∙ സ്വകാര്യ ആവശ്യങ്ങൾക്കുള്ള മുച്ചക്ര വാഹനങ്ങളുടെ നികുതി 2% വർധന.
∙ സർക്കാർ, എയ്ഡഡ് സ്കൂളുകളുടേത് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി ഉയരും. 20 സീറ്റുകൾ വരെയുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 50 രൂപ. 20 സീറ്റുകൾക്കു മേൽ സീറ്റ് ഒന്നിന് 100 രൂപ.
∙തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതി 10% ശതമാനം കുറയ്ക്കും.
∙പുതിയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ 5 വർഷത്തേക്കു നൽകിയിരുന്ന 500 രൂപ സബ്സിഡി ഇനിയില്ല. ഇനി 2000 രൂപയ്ക്കു പകരം 2500 രൂപ ഒറ്റത്തവണ നികുതിയായി അടയ്ക്കണം.
∙ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ 5 വർഷം നികുതിയില്ല
∙പുതിയ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതി 5%. ഇപ്പോൾ 7% മുതൽ 21% വരെ.
∙ഡീലർമാരുടെ ഡെമോ വാഹനങ്ങൾക്കു 15ൽ ഒന്ന് എന്ന നിരക്കിൽ ഒരു വർഷത്തേക്ക് നികുതി അടയ്ക്കണം.. ഇവ റജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകം.
· ∙ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000 കിലോഗ്രാം ഭാരത്തിലേറെയുള്ളതുമായ ചരക്കുവാഹനങ്ങളുടെ നികുതി 25% കുറയ്ക്കും.
∙റവന്യു വകുപ്പ് ഇൗടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതി തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നമ്പർ നൽകുന്നതിനു മുൻപ് വാങ്ങും.
∙ വില്ലേജ് ഓഫിസുകളിലെ ലൊക്കേഷൻ മാപ്പിന് ഫീസ് 200 രൂപ (ഇപ്പോൾ സൗജന്യം)
∙തണ്ടപ്പേർ പകർപ്പിന് 100 രൂപ (ഭവന പദ്ധതികൾക്ക് ഇല്ല)