ADVERTISEMENT

ന്യൂഡൽഹി ∙ കടപ്പത്രങ്ങളുടെ ആദ്യ ഗഡു ലേലത്തിലൂടെ കേരളത്തിന് വിപണിയിൽനിന്ന് 5,930 കോടിയുടെ വികസന വായ്പ. ഈ വർഷം മൊത്തം 27,000 കോടി രൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതി. ധന കമ്മി പരിധി 5 ശതമാനമാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 4% ആക്കാനെങ്കിലും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു.10,12,15 വർഷങ്ങൾ കാലാവധി വച്ച്, 2000 കോടിക്കു വീതമാണ് റിസർവ് ബാങ്കിലൂടെ കേരളം കടപ്പത്രങ്ങൾ ലേലത്തിനുവച്ചത്. 15 വർഷ കാലാവധിയുള്ളതിനു മാത്രം 1930 കോടിക്കാണ് ധാരണ. 

ബാക്കി രണ്ടിനും 2000 കോടി വീതം. ലേലത്തിൽ പങ്കെടുത്ത 19 സംസ്ഥാനങ്ങളിൽ കേരളമാണ് 15 വർഷമെന്ന ഏറ്റവും കൂടിയ തിരിച്ചടവു കാലാവധി ആവശ്യപ്പെട്ടത്. 10 വർഷം – 7.91%, 12 വർഷം – 8.10%, 15 വർഷം – 8.96% എന്നിങ്ങനെയാണ് പലിശ നിരക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com