ADVERTISEMENT

തിരുവനന്തപുരം ∙ ഇൗ സാമ്പത്തിക വർഷത്തെ നാലാം കടമെടുപ്പിൽ ഇന്നലെ സംസ്ഥാന സർക്കാർ 1500 കോടി രൂപ സമാഹരിച്ചു. ഉയർന്ന പലിശ നിരക്കിൽ ആരുന്നില്ല ലേലത്തിൽ പണം ലഭിച്ചത്. 500 കോടിയുടെ മൂന്നു ഗഡുക്കളായിട്ടായിരുന്നു കടമെടുപ്പ്. 5 വർഷംകൊണ്ടു തിരിച്ചടയ്ക്കേണ്ട 500 കോടിയുടെ വായ്പ 5.91% പലിശയ്ക്കും ഏഴര വർഷക്കാലയളവിലെ 500 കോടി 6.50% പലിശയ്ക്കും 10 വർഷത്തെ 500 കോടി 6.63% പലിശയ്ക്കുമാണു ലഭിച്ചത്.

ഇതോടെ സർക്കാർ കടമെടുത്ത ആകെ തുക 8930 കോടിയായി. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വായ്പ പരിധി ജഎസ്ടിഡിപിയുടെ 5 ശതമാനമാക്കി ഉയർത്തിയതിനാൽ 45,217 കോടി രൂപ ഇൗ വർഷം സംസ്ഥാത്തിനു കടമെടുക്കാം. മുൻപ് നിശ്ചയിച്ചതിനെക്കാൾ 18,087 കോടി രൂപ കൂടുതലാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com