ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തെത്തുടർന്നു പ്രതിസന്ധിയിലായ ചെറുകിട–ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വ്യവസായഭദ്രതാ പദ്ധതിയിൽ 6 മാസത്തിനിടെ വായ്പ അനുവദിച്ചത് 25 കോടി രൂപ മാത്രം. 18 സംരംഭകർക്കായി കൈമാറിയത് 20 കോടി രൂപ.കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടിയ സംരംഭകർക്ക് സഹായം ലഭ്യമാക്കാൻ കഴിഞ്ഞ മേയിലാണ് സർക്കാർ 3434 കോടി രൂപയുടെ വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചത്.

സംരംഭകർക്ക് ഭൂമി അനുവദിക്കുന്നതിലെ ഇളവുകളും കോമൺ ഫെസിലിറ്റി ചാർജിൽ 3 മാസത്തെ ഇളവുകളും കെഎസ്ഐഡിസി വായ്പയെടുത്തവർക്കുള്ള പിഴസംഖ്യയിലെ ഇളവുകളും ഉൾപ്പെടെ 17 വിഭാഗത്തിൽപെട്ട സഹായങ്ങളാണു പ്രഖ്യാപിച്ചത്. കെഎസ്ഐഡിസിയിൽ നിന്നു വായ്പയെടുത്ത സംരംഭകർക്ക് 8% പലിശനിരക്കിൽ 2 കോടി രൂപ വരെയാണ് അധിക വായ്പയായി അനുവദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com