ADVERTISEMENT

ന്യൂഡൽഹി∙ ഫ്യൂച്ചർ ഗ്രൂപ്പ്– റിലയൻസ് ഇടപാടിൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ(എൻസിഎൽടി) അന്തിമ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇ– കൊമേഴ്സ് സ്ഥാപനമായ ആമസോൺ നൽകിയ ഹർജിയിലാണ് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടത്. ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡും റിലയൻസും തമ്മിലുള്ള 24,713 കോടി രൂപയുടെ ഇടപാട് ചോദ്യം ചെയ്ത് ആമസോൺ നൽകിയ ഹർജിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് ‍ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി നടപടി. 

ഇടപാടിന് അനുമതി നൽകാനുള്ള എൻസിഎൽടി നടപടികൾ നിർത്തിവയ്ക്കാനാണ് ഉത്തരവ്. ഹർജിയിൽ രേഖാമൂലം മറുപടി നൽകാൻ ഫ്യൂച്ചർ റീട്ടെയിലിന് കോടതി നോട്ടിസ് നൽകി. റിലയൻസിന് ആസ്തികൾ വിൽക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പ് കരാറിനെതിരെ, പങ്കാളിത്ത കരാർ ലംഘിച്ചെന്നാരോപിച്ച് ഒക്ടോബറിൽ ആമസോൺ സിംഗപ്പൂർ തർക്കപരിഹാര ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com