ADVERTISEMENT

ന്യൂഡൽഹി∙ വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ. സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി. ഗൂഗിളിന്റെ ഒഎസുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പോലും ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്നും ഇതുവഴി വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ‌ ശ്രമിച്ചുവെന്നുമാണ് പരാതി.

സ്വന്തം പേയ്മെന്റ് സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് പണമടയ്ക്കണമെന്ന ഗൂഗളിന്റെയും ആപ്പിളിന്റെയും ചട്ടത്തിനു മേൽ ദക്ഷിണ കൊറിയ അടുത്തിടെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദകൾ ലംഘിച്ചതിന് ഗൂഗിൾ 26.8 കോടി ഡോളർ (ഏകദേശം 1950 കോടി രൂപ) പിഴ നൽകണമെന്ന് ജൂണിൽ ഫ്ര​​ഞ്ച് കോംപറ്റീഷൻ അതോറിറ്റിയും ഉത്തരവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com