ബയോകോണിന്റെ 15% ഓഹരികൾ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്
Mail This Article
×
ബെംഗളൂരു ∙ ഫാർമ കമ്പനിയായ ബയോകോൺ ബയോളജിക്സിന്റെ 490 കോടി ഡോളർ (35,700 കോടി രൂപ) മതിപ്പു വിലയുള്ള 15% ഓഹരികൾ സീറം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് സയൻസിനു നൽകാൻ ധാരണയായി. 15 വർഷത്തേക്ക് പ്രതിവർഷം 10 കോടി ഡോസ് കോവിഡ് വാക്സീൻ നൽകുന്നതിനു പകരമായാണിത്.
ഇതിനു പുറമെ ഇരു കമ്പനികളും ചേർന്ന് എച്ച്ഐവി, ഡെങ്കിപ്പനി തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളും വികസിപ്പിക്കും. ജീവൻരക്ഷാ മരുന്നു നിർമാണ രംഗത്തു പ്രവർത്തിക്കുന്ന ഇരു സ്ഥാപനങ്ങളുടെയും സഹകരണം ആഗോള വിപണിയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നു ബയോകോൺ അധ്യക്ഷ കിരൺ മജുംദാർ ഷായും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പുനവാലയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.